രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട !


___________________________
Originally published in Malayal.am portal on 17 Oct, 2011


"മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക" എന്ന പേരില്‍ പ്രചരിക്കുന്ന ഒരു "പ്രകൃതിജീവന"ലഘുലേഖയിലെ അപകടകരവും അബദ്ധജഡിലവുമായ വിവരങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. മൈദയ്ക്കു പുറമെ, ഭക്ഷണസാധനങ്ങളിലുപയോഗിക്കുന്ന കൃത്രിമനിറങ്ങള്‍, മിനറല്‍ ഓയില്‍, പ്രിസര്‍വേറ്റീവുകള്‍, പഞ്ചസാര, രുചിയ്ക്കായി ഉപയോഗിക്കുന്ന അജിനാമോട്ടോ, കൃത്രിമമധുരങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വാസ്തവവിരുദ്ധമായ വിവരങ്ങളാണ് ഈ ലഘുലേഖ പ്രചരിപ്പിക്കുന്നത്.
മൈദ അത്രയേറെ അപകടകാരിയാണോ?
ഗോതമ്പ് ധാന്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. തവിട് (bran) എന്നു വിളിക്കുന്ന പുറം‌തൊലി, germ എന്നു വിളിക്കുന്ന ഉള്ളിലെ ആവരണം പിന്നെ 'എന്‍ഡോസ്പേം' എന്നു വിളിക്കപ്പെടുന്ന, അന്നജം നിറഞ്ഞ കേന്ദ്രഭാഗം. തവിടും ഉള്ളിലെ ആവരണവും നീക്കം ചെയ്ത് എന്‍ഡോസ്പേം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്. ഈ തവിട് നീക്കം ചെയ്യുമ്പോള്‍ 80% പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ മൈദയ്ക്ക് ഗോതമ്പുപൊടിയെ അപേക്ഷിച്ച് പോഷകഗുണം വളരെ കുറവാണ് എന്നതു സത്യമാണ്. എന്നാല്‍ പോഷകഗുണം കുറവാണ്‌ എന്നത് മൈദയെ ഭീകരനാക്കുമോ?
ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നതാകട്ടെ പ്രധാനമായും സാംസ്കാരിക-രുചി ശീലങ്ങളുമായി ബന്ധപ്പെട്ടാണ്. ഗോതമ്പിന്റെ അന്നജഭാഗം വേര്‍തിരിച്ച്, പൊടിച്ച് കുറെനാള്‍ സൂക്ഷിച്ചതിനുശേഷം റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ആദ്യകാലരീതി. പൊടി സൂക്ഷിച്ചു വെക്കുന്ന കാലത്ത് സ്വാഭാവികമായ ഓക്സീകരണം സംഭവിക്കുകയും ഗ്ലൂട്ടനിന്‍ എന്ന പ്രോട്ടീനുകള്‍ തമ്മില്‍ ഡൈസള്‍ഫൈഡ് രാസബന്ധങ്ങള്‍ രൂപപ്പെടുകയും അങ്ങനെ മാവിനു പശിമ ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, സാന്തോഫില്‍  വര്‍ണകങ്ങള്‍ക്കും (xanthophyll pigments) ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുന്നു. ഈ രാസമാറ്റങ്ങളെ വ്യാവസായികമായി ഉപയോഗിക്കാന്‍ പില്‍ക്കാലത്ത് വിവിധങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാവ് ബ്ലീച്ച് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ ബ്ലീച്ച് ചെയ്ത മാവാണ് മൈദ (white flour, all-purpose flour) എന്നറിയപ്പെടുന്നത്. ഗോതമ്പുമാവ് ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് പോലെയുള്ള കാര്‍ബണിക പെറോക്സൈഡുകള്‍, കാത്സിയം പെറോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, ക്ലോറിന്‍ ഡയോക്സൈഡ്, ക്ലോറിന്‍ എന്നിവയൊക്കെയാണ്. മേല്‍ സൂചിപ്പിച്ച പെറോക്സൈഡുകള്‍ പോലെയുള്ള ഓക്സീകാരികളുടെ സാന്നിധ്യത്തിലൂടെയാണു മൈദ കൊണ്ടുണ്ടാക്കുന്ന കേക്ക്, റൊട്ടി പോലുള്ള ബേക്കറി സാധനങ്ങള്‍ തുടങ്ങിയവ "പതഞ്ഞ് വീര്‍ത്ത" രൂപത്തില്‍ ഇരിക്കുന്നത്. യൂറോപ്പില്‍ ചിലയിടങ്ങളില്‍ ക്ലോറിനുപയോഗിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് അസോഡൈകാര്‍ബണമൈഡ് പോലുള്ളവയാണു ഉപയോഗിക്കുന്നത്.  പൊതുവേ ബ്ലീച്ച് ചെയ്യുന്ന പ്രക്രിയയിലൂടെ മൈദയെ വെളുപ്പിക്കുക എന്നതിനേക്കാള്‍ മാവിനെ "അതിമൃദു" പരുവത്തിലാക്കുക എന്നതാണു ഉദ്ദേശിക്കുന്നത്. ഇങ്ങനുള്ള കേക്കും ബ്രഡും മഫിനുകളുമൊക്കെ പുളിപ്പിക്കുമ്പോള്‍ നല്ല പതുപതുത്ത് വീര്‍‌ത്തുവരും‌, മാത്രവുമല്ല  പെട്ടെന്ന് സെറ്റ് ആകുകയും ചെയ്യും.‌
മൈദയില്‍ ഗോതമ്പിന്റെ തവിടൊഴികെയുള്ള അന്നജസമ്പന്നമായ കേന്ദ്രഭാഗം മാത്രമാണുള്‍പ്പെടുത്തുന്നത്. എന്നാല്‍ ഏത് ഗോതമ്പുമണിയുടെയും 85% ഈ കേന്ദ്രഭാഗം ആണ് എന്നോര്‍ക്കണം‌. ഇതുമാത്രമായി തിന്നാല്‍ രോഗം വരുകയും ഇതുള്‍പ്പെട്ട, ഗോതമ്പുതവിടുകൂടി ചേര്‍ന്ന, ഗോതമ്പുമണി മുഴുവനായി (whole wheat) തിന്നാല്‍ ഇതൊന്നും  വരില്ലെന്നും  പറയുന്നത് ജീവശാസ്ത്രത്തിനു വിരുദ്ധമാണ്. ഗോതമ്പു തവിടിലെയോ മറ്റ് ഭക്ഷണങ്ങളിലെയോ ഫൈബറുകള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ടെന്നത് സത്യമാണ്‌. എന്നാല്‍ ഫൈബറുകളുടെ സാന്നിധ്യമില്ലെങ്കില്‍ "ദഹനമേ നടക്കില്ല" എന്ന് വാദിക്കുന്നതും, ആ ന്യായം ഉയര്‍ത്തി മൈദയെ എതിര്‍ക്കുന്നതും ശരീരശാസ്ത്രപരമായി നോക്കിയാല്‍ തെറ്റാണെന്ന് കാണാം. ചെറുകുടലില്‍ ദഹിക്കുന്ന ആഹാരത്തില്‍ നിന്ന്  ആന്ത്രകോശങ്ങളിലേക്ക് ഗ്ലൂക്കോസ് പതിയെ മാത്രം സ്വതന്ത്രമാക്കാന്‍ ഫൈബറുകളുടെ സാന്നിധ്യം കാരണമാകുന്നുണ്ട്. ഇത് രക്തത്തില്‍ അതിവേഗത്തില്‍ ഗ്ലൂക്കോസ് ഉയരുന്നതിനെ തടയുന്നുണ്ട് [Ellis, 1995]. ഇതു പ്രയോജനപ്പെടുത്താനാണ്‌ പ്രമേഹരോഗികളോട് മുഖ്യാഹാരം ഗോതമ്പുകൊണ്ടുള്ളതാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് [Venn BJ, 2004]. വന്‍‌കുടലിലാകട്ടെ ഫൈബറുകളുടെ സാന്നിധ്യം ദഹനാവശിഷ്ടത്തിന്റെ സഞ്ചാരം വേഗത്തിലാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ ലായകത്വമുള്ള (soluble) ഫൈബറുകള്‍ ധാരാളമായി "കിണ്വനം" (പുളിക്കല്‍ അഥവാ fermentation) എന്ന പ്രക്രിയക്ക് വിധേയമാകാറുണ്ട്. ഇത് വന്‍‌കുടലിലെ അന്തരീക്ഷം അമ്ളത്വമുള്ളതാക്കുകയും (acidic), തന്മൂലം കുടലിന്റെ പൊതുആരോഗ്യത്തിനു സഹായിക്കുകയും ചെയ്യുന്നു [Le Gall et al., 2009]. ഈ ഗുണഫലങ്ങളുള്ളതുകൊണ്ടുതന്നെ പ്രോസസ് ചെയ്ത മാവിന്റെയും കിഴങ്ങുകളുടെയും സ്ഥാനത്ത് കൂടുതല്‍ പൂര്‍ണധാന്യങ്ങളും പയറുകളും  (whole grains) ഉപയോഗിക്കാന്‍ പൊതുവേ നിര്‍ദ്ദേശിക്കാറുണ്ട് [Willett, 2002]. മൈദയോ സമാനമായി പ്രോസസ് ചെയ്ത മറ്റ് ധാന്യങ്ങളോ "ദഹിക്കാതെ കിടക്കും" എന്നതുകൊണ്ടല്ല ഈ നിര്‍ദ്ദേശമെന്ന് ഇപ്പറഞ്ഞതില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ.
മൈദയുടെ ചരിത്രമെന്ന രീതിയില്‍ ഈ ലഘുലേഖയില്‍ പറയുന്നതൊക്കെയും വാസ്തവവിരുദ്ധമാണ്. “യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍‌കരകളില്‍ ജീവിക്കുന്നവരുടെ പ്രധാന ആഹാരം ഗോതമ്പാണെന്നും അവര്‍ ഗോതമ്പു കഞ്ഞിവെച്ചും പൊടിച്ച് ചപ്പാത്തിയുണ്ടാക്കിയും കഴിക്കു”മെന്നൊക്കെ എഴുതിവിടുന്നത് പടിഞ്ഞാറന്‍ നാടുകളുടെ ഭക്ഷണചരിത്രത്തെക്കുറിച്ച് സാമാന്യവിവരം പോലുമില്ലാത്തതുകൊണ്ടാണ്.
അലോക്സാനും പ്രമേഹവും മൈദ ബ്ലീച്ചിംഗും
മൈദയുടെ അപകടങ്ങള്‍ പെരുപ്പിച്ച് കാണിക്കാന്‍ ഈ പ്രചാരകര്‍ അവതരിപ്പിക്കുന്ന മറ്റൊരു നുണയാണ് അലോക്സാന്‍. മാവ് ബ്ലീച്ച് ചെയ്യുമ്പോള്‍ വളരെ ചെറിയ അളവില്‍ അലോക്സാന്‍ ഉണ്ടാകാമെന്നല്ലാതെ അലോക്സാന്‍ വച്ച് മാവ് ബ്ലീച്ച് ചെയ്യാനാവില്ല എന്നതാണു യാഥാര്‍ത്ഥ്യം. മെഡിക്കല്‍ ഗവേഷണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നൊരു രാസപദാര്‍ത്ഥമാണ് Alloxan. ഇത് ആഗ്നേയഗ്രന്ഥിയിലെ ഇന്‍‌സുലിനുല്പാദക കോശങ്ങളെ (സ്വതന്ത്ര ഓക്സീകാരികളുണ്ടാക്കുക വഴി) കൊല്ലും എന്നതിനാല്‍ എലികളില്‍ ഡയബീടിസ് ഉണ്ടാക്കിയിട്ട് അവയില്‍ ഡയബീടിസ് മരുന്നുകള്‍ പരീക്ഷിക്കാനാണു അലോക്സാന്‍ മെഡിക്കല്‍ ഗവേഷണത്തില്‍ പയോഗിക്കുന്നത്. ഇതിന്റെ മറ്റൊരു ഉപയോഗം മ്യൂറെക്സൈഡ് എന്ന മജന്ത-പര്‍പ്പിള്‍ നിറമുള്ള ഒരു വര്‍ണകം (dye) ഉണ്ടാക്കാനാണ്.
ഗോതമ്പുപൊടി ഏറെനാള്‍ സൂക്ഷിച്ചുവെച്ചാല്‍ സാന്തോഫില്‍  വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുമെന്ന കാര്യം മുന്നെ പ്രതിപാദിച്ചല്ലോ. സാന്തോഫില്‍ ഓക്സീകരണത്തിന്റെ ഉപോല്പന്നങ്ങളിലൊന്നാണ്‌ അലോക്സാന്‍. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത. ധാന്യപ്പൊടികള്‍ക്ക് മൃദുത്വവും വെളുപ്പുനിറവും രുചിയും നല്‍കാനുള്ള കഴിവൊന്നും അലോക്സാനില്ല. അതുകൊണ്ടുതന്നെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ധാന്യപ്പൊടികളിലെല്ലാം അലോക്സാന്‍ ചേര്‍ക്കുന്നു എന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്.
ഇനി അലോക്സാന്‍ എന്തുകൊണ്ട് മനുഷ്യനില്‍ പ്രമേഹമുണ്ടാക്കുന്നില്ല എന്ന് നോക്കാം: ഗ്ലൂക്കോസോ അതിനോട് രൂപസാമ്യമുള്ള അലോക്സാനോ ശരീരത്തിലെത്തുമ്പോള്‍ എലികളിലെ ആഗ്നേയഗ്രന്ഥിയിലെ (pancreas) ഇന്‍സുലിനുല്പാദക കോശങ്ങളില്‍ ഇത് കടക്കുന്നതും മനുഷ്യനില്‍ ഇത് കടക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നതാണു ഇവിടെ നാം മനസിലാക്കേണ്ടുന്ന പ്രധാന പോയിന്റ്.
അലോക്സാന്‍ വളരെയധികം രാസാസ്ഥിരത (instability) കാണിക്കുന്നൊരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണിതിന്റെ അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയിട്ട് വിഘടിച്ചുപോകുമെന്നര്‍ത്ഥം. മറ്റൊരു പ്രത്യേകത, അലോക്സാന്‍ ജലാകര്‍ഷകസ്വഭാവമുള്ളതാണ്‌. തന്മൂലം ഇതിനു കോശങ്ങളുടെ കൊഴുപ്പുമയമായ ആവരണത്തിലൂടെ സ്വമേധയാ അകത്തുകയറാനാവില്ല. എലികളില്‍ ഈ തന്മാത്ര കോശത്തിനകത്ത് കയറുന്നത് കോശത്തിന്റെ പുറം‌പാളിയില്‍ ഒരു കവാടം പോലെ വര്‍ത്തിക്കുന്ന ഗ്ലൂട്ട്-2 (GLUT-2) എന്ന ഗ്ലൂക്കോസ് ചാലകതന്മാത്രയുടെ (ട്രാന്‍സ്പോര്‍ട്ടര്‍) സഹായത്താലാണ്‌. പഞ്ചസാരയിലെ ഗ്ലൂക്കോസിന്റെ അതേ രൂപം ആയതു കൊണ്ട് ഗ്ലൂട്ട്-2 തന്മാത്ര പഞ്ചസാരയാണെന്ന് "തെറ്റിദ്ധരിച്ച്" കോശത്തിനകത്തേയ്ക്ക് കടത്തിവിടുകയാണ്‌ പതിവ് [Lenzen S et al., 1991].
ഗ്ലൂക്കോസിനെ കടത്തിവിടുന്ന മറ്റ് ചാലകതന്മാത്രകളെ  അപേക്ഷിച്ച് ഗ്ലൂട്ട്-2-ന് ഗ്ലൂക്കോസിനോടുള്ള "ആകര്‍ഷണം" തന്നെ വളരെ കുറവാണു. എങ്കിലും, അലോക്സാനും ഗ്ലൂക്കോസും ഒരേ സമയം ചെന്ന് ഗ്ലൂട്ട്-2ന്റെ വാതിലില്‍ മുട്ടിയാല്‍ ഗ്ലൂക്കോസ് ആയിരിക്കും അകത്ത് കടക്കുക. ജീവന്‍ നിലനിര്‍ത്താന്‍ മൃഗശരീരത്തില്‍ ഒരു മിനിമം അളവ് ഗ്ലൂക്കോസ് എപ്പോഴുമുണ്ടാകണം; ഈ മിനിമം ഗ്ലൂക്കോസ് തന്നെ അലോക്സാനെ ഗ്ലൂട്ട്-2 തന്മാത്രകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പര്യാപ്തമാണെന്ന് സാരം. അതല്ലെങ്കില്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവിനെ മറികടക്കുന്നത്രയും അലോക്സാന്‍ ചെല്ലണം. അതിനു ചോറും മൈദയുമൊക്കെ കഴിക്കുന്നത് നിര്‍ത്തി പകരം അലോക്സാന്‍ പൊടി തിന്നേണ്ടി വരുമെന്ന് മാത്രം ! മറ്റൊരു സംഗതി, മനുഷ്യന്റെ ഇന്‍സുലിനുല്പാദക കോശങ്ങളില്‍ ഗ്ലൂട്ട്-2 ചാലകതന്‍മാത്രകള്‍ തീരെക്കുറവാണ്‌ എന്നതാണ്‌. എലികളിലേതിന്റെ നൂറിലൊന്ന് അളവിലെ മനുഷ്യ ബീറ്റ കോശങ്ങളില്‍ ഗ്ലൂട്ട്-2 ചാലകതന്‍മാത്രകളുള്ളൂ. ഇത് എലികളെ അപേക്ഷിച്ച് മനുഷ്യനിലെ അലോക്സാന്‍ ചാലകത (Alloxan transport) പത്തിലൊന്നായി കുറയ്ക്കുന്നു. [De Vos A et al.,1995].
സാധാരണയായി  മനുഷ്യ ആഗ്നേയഗ്രന്ഥിയിലെ ഇന്‍സുലിനുല്പാദക ബീറ്റ കോശങ്ങളില്‍ (beta cells of pancreas) ഗ്ലൂട്ട്-2 ചാലക തന്മാത്രകള്‍ തീരെ കുറഞ്ഞ അളവിലെ കാണുകയുള്ളൂ. അതുകൊണ്ട് അലോക്സാന്‌ മനുഷ്യരുടെ ബീറ്റ കോശത്തില്‍ വിഷീകരണമുണ്ടാക്കാന്‍ (toxicity) മാത്രമുള്ള അളവില്‍ കയറാനാവില്ല. എലികളുടെ ബീറ്റാ കോശങ്ങളില്‍ ഗ്ലൂട്ട്-2 ട്രാന്‍സ്പോര്‍ട്ടര്‍ വളരെയധികം ഉള്ളതുകൊണ്ട്  അവയില്‍ അലോക്സാന്റെ എഫക്റ്റ് കൂടുതല്‍ പ്രകടമാകും. മാത്രമല്ല മൃഗപരീക്ഷണശാലകളില്‍ പ്രമേഹത്തെപ്പറ്റി പഠിക്കേണ്ടി വരുമ്പോള്‍, എലികളില്‍ പോലും വളരെ കൂടിയ അളവില്‍ അലോക്സാന്‍ കൊടുത്താണു ഡയബീടിസ് ഉണ്ടാക്കുന്നത് [Szkudelski T et al., 2001 and Elsner M et al.,2002].
അലോക്സാനോട് വളരെസാമ്യമുള്ള സ്ട്രെപ്റ്റസോട്ടോസിന്‍ (Streptozotocin) എന്ന കീമോതെറാപ്പി മരുന്ന് കാന്‍സറിന്റെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അലോക്സാന്റെ രാസഗുണങ്ങളില്‍ മിക്കതുമുണ്ടായിട്ടും സ്ട്രെപ്റ്റസോട്ടോസിന്റെ പാര്‍ശ്വഫലമായി "ഇന്‍സുലിന്‍-ആശ്രിത പ്രമേഹം" (ടൈപ്പ് -1 ഡയബീടിസ്) ഉണ്ടാകുന്നില്ല. മാത്രമല്ല ഗ്ലൂട്ട്-2 തന്മാത്രകള്‍ കുറവുള്ള "ഇന്‍സുലിനോമ" എന്ന തരം ക്യാന്‍സറുകള്‍ക്ക് സ്ട്രെപ്റ്റസോട്ടോസിന്‍ ഫലപ്രദമല്ല താനും. കാരണം ഈ സാധനം അകത്തോട്ട് കയറിയാലല്ലേ എന്തെങ്കിലും രാസഫലം കാണിക്കൂ ! [Elsner M et al.,2003 and Lenzen S,2008.]
കൃത്രിമനിറങ്ങളും മിനറല്‍ ഓയിലും
ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളില്‍ പലതും "പെട്രോളിയം ബൈപ്രോഡക്ടു"കളാണെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുണ്ടാക്കുന്നവയാണെന്നുമാണ് ഈ പ്രചാരണം പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ സാധാരണ ഉപയോഗിക്കുന്ന ടാര്‍ട്രാസീന്‍, സണ്‍സെറ്റ് യെല്ലോ, എറിത്രോസീന്‍ തുടങ്ങിയ കൃത്രിമനിറങ്ങളില്‍ പെട്രോളിയവുമായി എന്തെങ്കിലും ബന്ധമുള്ളത് ‘സണ്‍സെറ്റ് യെല്ലോ’യ്ക്കാണ്. അതാകട്ടെ പെട്രോളിയത്തിന്റെ ഉപോല്പ്പന്നമല്ല, പെട്രോളിയത്തില്‍ നിന്നും ലഭിക്കുന്ന ചില കാര്‍ബണിക സം‌യുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്നതാണ്. ഈ രാസപദാര്‍ത്ഥങ്ങളില്‍ ചിലതിന് ചിലരില്‍ അലര്‍ജി പോലുള്ള ലക്ഷണങ്ങളുണ്ടാക്കാം എന്ന് നിരീക്ഷണങ്ങളുണ്ടെങ്കിലും അനുവദനീയ അളവുകളില്‍ സണ്‍സെറ്റ് മഞ്ഞ, ടാര്‍ട്രസീന്‍ തുടങ്ങിയവ കാന്‍സറുണ്ടാക്കുമെന്ന വാദങ്ങള്‍ പതിറ്റാണ്ടുകളുടെ ഗവേഷണത്തിനുശേഷവും സ്ഥാപിക്കപ്പെട്ടിട്ടില്ല [EFSA,2009]. കാലാകാലമായി ഇത്തരം കൃത്രിമനിറങ്ങളുടെ അനുവദനീയ അളവുകള്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട് [EFSA,2009]. പഴയ പല ഭക്ഷ്യനിറങ്ങള്‍ക്കും പകരമായി ഇന്ന് ജൈവവര്‍ണകങ്ങള്‍ ലഭ്യമാണ്‌, ഉദാ: സണ്‍സെറ്റ് മഞ്ഞയ്ക്ക് പകരം ക്യാരറ്റിലും മറ്റും കാണുന്ന ബീറ്റാ കരോട്ടിന്‍ ആണ്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് .
15 മുതല്‍ 40 വരെ കാര്‍ബണുകളുള്ള നീളന്‍ ചങ്ങല പോലുള്ള കാര്‍ബണികസം‌യുക്തങ്ങളാണു മിനെറല്‍ ഓയിലിലുള്ളത്. ശരീരവുമായോ മറ്റു വസ്തുക്കളുമായോ ഇത് രാസപ്രതികരണമുണ്ടാക്കാറില്ല. ഇത് ഉള്ളില്‍ ചെന്നാല്‍ 98%-വും ദഹിക്കാതെ മലത്തിലൂടെ പുറത്തുപോകും. നിശ്ചിത അളവിലധികം ശരീരത്തിലെത്തിയാല്‍ വന്‍‌കുടലില്‍ ഒരു നേര്‍ത്ത പാളിയായി നിന്ന് വെള്ളം ആഗിരണം ചെയ്യുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയും തുടര്‍ന്ന് വയറിളക്കമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വയറിളക്കാനുപയോഗിക്കുന്ന മരുന്നുകളില്‍ മിനറല്‍ ഓയിലുകള്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണവസ്തുക്കള്‍ അരിയാനും കൂട്ടിയിട്ട് ഇളക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളിലും തടിപ്പലകയിലും നേര്‍ത്ത ഒരു പാടയായി ആഹാരയോഗ്യമായ ഗ്രേഡിലെ മിനറല്‍ ഓയില്‍ പൂശി വയ്ക്കുന്നത് ഈ സാധനങ്ങളിലെ പോടുകളിലും വിണ്ട് കീറിയ വിടവുകളിലും മറ്റും അണുക്കള്‍ പെരുകാതിരിക്കാന്‍ സഹായിക്കും (സാധാരണ സസ്യ-കുരു എണ്ണകളില്‍ ഓക്സീകരണം മൂലം "കാറല്‍" ഉണ്ടാകുമെന്നതിനാലാണു അവ പൊതുവേ ഇതിനുപയോഗിക്കാത്തത്).
സാധാരണ ഭക്ഷ്യഎണ്ണയുടെ അമിതോര്‍ജ്ജം (calorie) ഒഴിവാക്കിക്കൊണ്ട് അവയുടെ  "ഒട്ടിപ്പിടിക്കായ്ക" എന്ന ഫലം പ്രയോജനപ്പെടുത്താം എന്നതിനാല്‍ നേര്‍ത്ത അളവില്‍ മിനറല്‍ എണ്ണ സ്പ്രേ ആയി "മെഴുക്കുപുരട്ടല്‍" പ്രക്രിയയില്‍ ഉപയോഗിക്കാറുണ്ട്, വിശേഷിച്ച് ഗ്രില്ലുകളിലും മറ്റും ഭക്ഷണം പൊള്ളിച്ചെടുക്കുമ്പോള്‍. മിഠായി, ചോക്ലേറ്റ് തുടങ്ങിയ വസ്തുക്കള്‍ പൊതിയുമ്പോള്‍ ഒട്ടിപ്പിടിക്കാതിരിക്കാനും മിനറല്‍ എണ്ണ പൂശാറുണ്ട് എന്നതൊഴിച്ചാല്‍, മൈദവിരുദ്ധ നോട്ടീസില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുപോലെ, "ആഹാരം മുക്കിപ്പൊരിക്കാനും വറുക്കാനും"  മിനറല്‍ എണ്ണ ഉപയോഗിക്കാറില്ല. അങ്ങനെ ഉപയോഗിച്ചാല്‍ കഴിക്കുന്നവര്‍ക്ക്  വയറിളക്കമുണ്ടാകും എന്നതു തന്നെ ഈ ഉപയോഗത്തിനെതിരേ പ്രവര്‍ത്തിക്കുന്നൊരു ഘടകമാണ്‌.  ലോകാരോഗ്യസംഘടനാ-എഫ്‌ഏഓ സം‌യുക്തസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരപ്പെട്ട എലികളിലെ പഠനങ്ങളില്‍ ലസികാപര്‍‌വങ്ങളിലും (lymph nodes) കരളിലും മറ്റും ചില മിനറല്‍ ഓയിലുകള്‍ കെട്ടിനിന്നാല്‍ വീക്കത്തിനു സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ടെങ്കിലും പരീക്ഷണത്തിനുപയോഗിച്ച എലികളുടെ ജനിതകജാതിയും ലിംഗവുമനുസരിച്ച് ഈ ഇഫക്റ്റിനു വ്യതിയാനം വരാമെന്ന സംശയത്തിനാല്‍ ലോകാരോഗ്യസംഘടനയുടെ സമിതി വിശദമായ കൂടുതല്‍ പഠനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് [FAO/WHO, 2002 and 2010]. ഇതല്ലാതെ മൈദവിരുദ്ധ നോട്ടീസില്‍ തട്ടിമൂളിക്കുമ്പോലെ "കോശവിഭജനപ്രക്രിയയെ ത്വരിതപ്പെടുത്തി കോശവാര്‍ദ്ധക്യത്തിലെത്തിച്ച് ക്യാന്‍സറുണ്ടാക്കാന്‍ " മിനറല്‍ ഓയിലിനു കഴിയും എന്ന് അരനൂറ്റാണ്ടോളമായി നടക്കുന്ന ഗവേഷണങ്ങളിലൊന്നും കണ്ടിട്ടില്ല.
പ്രിസര്‍വേറ്റീവുകള്‍
ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവെക്കാനുപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകളെല്ലാം "ആന്റിബയോട്ടിക്കു"കളാണെന്നും അതുകൊണ്ടുതന്നെ വിഷവസ്തുക്കളാണെന്നുമാണ് ഈ ലഘുലേഖ പ്രചരിപ്പിക്കുന്നത്. സോഡിയം മെറ്റാബൈസള്‍ഫൈറ്റ്, പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് (മെറ്റാബൈസള്‍ഫേറ്റ് എന്നാണ് ലഘുലേഖയില്‍, അതു തെറ്റാണ്), ബെന്‍സോയിക് ആസിഡ്, സിട്രിക് ആസിഡ് എന്നീ രാസവസ്തുക്കളെയാണു പേരെടുത്തു പറഞ്ഞിരിക്കുന്നത്. ഇവയടക്കമുള്ള പ്രിസര്‍വേറ്റീവുകളെല്ലാം ആന്റിബയോട്ടിക്കുകളാണെന്നും, അതുകൊണ്ട് ഗര്‍ഭിണികള്‍ പ്രിസര്‍വേറ്റീവ് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യമുണ്ടാവാമെന്നുമാണ് പ്രചരിപ്പിക്കുന്നത്. ആട് = പട്ടി = പേപ്പട്ടി സിദ്ധാന്തം തന്നെ !
ഈ പേരെടുത്ത് പറഞ്ഞവയടക്കമുള്ള പ്രിസര്‍വേറ്റീവുകള്‍ ആന്റിബയോട്ടിക്കുകളല്ല എന്നതാണു വസ്തുത. പ്രിസര്‍വേറ്റീവുകള്‍ മിക്കതും  പൂപ്പലിന്റെയും ബാക്ടീരിയയുടെയും വളര്‍ച്ചയെ തടയുന്നതിനാല്‍ ആന്റിമൈക്രോബിയല്‍ എന്ന വിശേഷണമാണ് അവയ്ക്കു കൂടുതല്‍ ചേരുക. ബാക്ടീരിയ മൂലമുള്ള രോഗാവസ്ഥയെ ചികിത്സിക്കാന്‍ മരുന്നായി നല്‍കുന്ന ആന്റിബയോട്ടിക്കുകളുമായി ഇവയെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നര്‍ത്ഥം. ഇവിടെ പേരെടുത്തു പറഞ്ഞിരിക്കുന്നതില്‍ സിട്രിക് ആസിഡ് നാരങ്ങയിലും ബെന്‍സോയിക് ആസിഡ് ബെറികളിലും പ്രകൃത്യാതന്നെ ധാരാളമായി ഉള്ളതാണ് എന്നുകൂടി ഓര്‍ക്കുക.
മെറ്റാബൈസള്‍ഫൈറ്റുകള്‍ എന്നു വിളിക്കപ്പെടുന്ന അകാര്‍ബണികസം‌യുക്തങ്ങളാകട്ടെ, ചിലരില്‍ അലര്‍ജിയുണ്ടാക്കുമെന്നതൊഴിച്ചാല്‍ മറ്റു പാര്‍ശ്വഫലങ്ങളൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തവയാണ് [HSDB data]. പ്രിസര്‍വേറ്റീവുകള്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യമുണ്ടാക്കുമെന്നും, വൃക്കകള്‍ക്ക് ബലക്ഷയം വരുത്തുമെന്നും, കോശവാര്‍ദ്ധക്യം വരുത്തി കാന്‍സറിനു കാരണമാകുമെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയപഠനങ്ങളുടെ പിന്‍‌ബലമില്ല [WHO, 2002].
മാത്രവുമല്ല, ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുന്നത് ശരീരത്തെ ബാധിച്ച രോഗാണുക്കളെ കൊല്ലാനാണു്‌. അത് സാധാരണ ഗ്രാം അളവുകളിലാണ്‌ നല്‍കുന്നത് (ഉദാ: അമോക്സിസില്ലിന്‍ ആന്റിബയോട്ടിക് ശരാശരി പ്രതിദിന ഡോസ് 1.5 - 2 ഗ്രാം ആണ്‌). അതേ സമയം ബെന്‍സോയിക് ആസിഡോ സള്‍‌ഫൈറ്റോ സോര്‍ബേറ്റോ പോലുള്ള സാധാരണ പ്രിസര്‍‌വേറ്റിവുകള്‍ ശരാശരി 7 - 21 മില്ലീഗ്രാം ആണ്‌ ഭക്ഷണത്തിലൂടെ പ്രതിദിനം ഉള്ളില്‍ ചെല്ലാന്‍ സാധ്യതയുള്ളത് [Cressey P, 2009]. "അനുവദനീയമായ അളവ് " (Acceptable Daily Intake, ADI) എന്ന സങ്കല്പം ഉരുത്തിരിച്ചിരിക്കുന്നതുതന്നെ ഇങ്ങനെ ശരീരത്തിനു ഹാനികരമല്ലാത്ത അളവുകളിലേക്ക് രാസവസ്തുക്കളെ പരിമിതപ്പെടുത്തി ഉപയോഗിക്കാനാണ്‌. പലനാടുകളിലും നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ അനുവദനീയ പരിധിയുടെ 0.5 - 40% വരെ മാത്രമേ ഈ പ്രിസര്‍വേറ്റിവുകളുടെ അളവ് പോകുന്നുള്ളൂ എന്നാണ്‌ [Tfouni, 2002; Yoon et al.,2003]. ഇത് ഗര്‍ഭത്തിനു ഹാനികരമാണെന്നോ ഓട്ടിസം പോലുള്ള രോഗമുണ്ടാക്കുമെന്നോ വാദിക്കുന്നതില്‍ സാരമായ വസ്തുതാപ്പിഴവുണ്ടെന്നര്‍ത്ഥം.
അജിനോമോട്ടോയും മറ്റു രുചിവര്‍ദ്ധകങ്ങളും.
അജിനോമോട്ടോ വൃക്കകള്‍ക്ക് തകാരാറുണ്ടാക്കുമെന്നും അതിനാല്‍ ചൈനയില്‍ അതു നിരോധിച്ചു എന്നുമാണു ഈ ലഘുലേഖ പറയുന്നത്. അജിനോമോട്ടോ അഥവാ മോണൊ സോഡിയം ഗ്ലൂട്ടമേയ്റ്റ് എന്നു പറയുന്ന രുചിവര്‍ദ്ധകവസ്തുവിന് യഥാര്‍ത്ഥത്തില്‍ ഈ പ്രചരിപ്പിക്കപ്പെടുന്ന ഒരു ദൂഷ്യഫലവും ഉള്ളതായി സൂചിപ്പിക്കുന്ന പഠനങ്ങളൊന്നുംതന്നെയില്ല. ഉപ്പ്, പുളിപ്പ്, ചവര്‍പ്പ്, മധുരം എന്നിങ്ങനെയുള്ള നാലു രുചികളെക്കൂടാതെ  മാംസാഹാരത്തിന്റെ ചാറ്  നമ്മുടെ നാക്കിലുളവാക്കുന്ന "മാംസച്ചുവ" യെന്ന് വിളിക്കാവുന്ന ഒരു അഞ്ചാം രുചിയുണ്ട് -- അതാണ് 'യുമാമി' (umami). ഈ രസമുകുളങ്ങളെയാണ് മോണോ സോഡിയം ഗ്ലൂട്ടമേയ്റ്റ് ഉത്തേജിപ്പിക്കുകയും "പുതിയ രുചി"യായി തോന്നിപ്പിക്കുകയും ചെയ്യുന്നത് [Chaudhari N et al., 2000].
അത് അള്‍സറും ക്യാന്‍സറും മസ്തിഷ്കക്ഷയവും ഉണ്ടാക്കും എന്ന് രണ്ടുമൂന്ന് പതിറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെടുന്നുവെങ്കിലും അജിനോമോട്ടോയ്ക്കു ഈ രോഗങ്ങളുമായി യാതൊരു ബന്ധവും കണ്ടിട്ടില്ല എന്നതാണ് വാസ്തവം [CEC, 1991; AMA, 1992] പാശ്ചാത്യ രാജ്യങ്ങളിലും കെന്റക്കി ഫ്രൈഡ് ചിക്കനിലുമൊക്കെ ഉപയോഗിക്കുന്നതിനും എത്രയോ കാലം മുന്നേ, ചൈനയില്‍ ഇത് ഉപയോഗിച്ചു വരുന്നു. ഇത് പ്രകൃത്യാതന്നെ പാല്‍, മത്സ്യമാംസാദികള്‍, ചില പച്ചക്കറികള്‍ എന്നിങ്ങനെ പലവസ്തുക്കളിലും ഉണ്ടുതാനും [IFT Expert panel, 1987]. അജിനോമോട്ടോയുമായി അല്പമെങ്കിലും ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ മൈഗ്രേയ്ന്‍ തലവേദന, മനം‌പുരട്ടല്‍, അലര്‍ജി തുടങ്ങിയവയാണ്, ഇതാകട്ടെ അത്യപൂര്‍‌വമായി മാത്രം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി അവസ്ഥയില്‍ മാത്രം കാണപ്പെടുന്നതുമാണ് [Walker,2000; Beyreuther, 2007].
ഈ ലഘുലേഖയില്‍ പറയുന്നതുപോലെ "കരിമ്പില്‍ നിന്നും ജ്യൂസെടുത്ത് വിറ്റാമിനുകളും മിനറലുകളും കാത്സ്യവും ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പുനിറമാക്കി 23-തരം കെമിക്കലുകളും ചേര്‍ത്ത് സമ്പൂര്‍ണരാസപദാര്‍ത്ഥമാക്കി"യതല്ല പഞ്ചസാര. കരിമ്പിന്റെ 70ശതമാനത്തോളം ജലാംശവും ബാക്കി ഏതാണ്ട് 14 ശതമാനം സൂക്രോസ് അടക്കമുള്ള കാര്‍ബോഹൈഡ്രേറ്റുകളും 14 ശതമാനത്തോളം നാരുകളും ബാക്കി 2 ശതമാനം മറ്റു ധാതുക്കളുമാണ്. പഞ്ചസാരയുണ്ടാക്കുന്ന പ്രക്രിയയില്‍ പ്രധാനമായും കരിമ്പ് ജ്യൂസെടുത്ത്, അരിച്ച് മാലിന്യങ്ങള്‍ നീക്കി, തിളപ്പിച്ച് ജലാംശം വറ്റിച്ച്, മൊളാസസ് ഒക്കെ അരിച്ചുമാറ്റി പഞ്ചസാരയുടെ ക്രിസ്റ്റലുകളാക്കി മാറ്റുകയാണു ചെയ്യുക. കരിമ്പിലുള്ള അതേ കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെയാണു പഞ്ചസാരയിലുമുള്ളത്. പഞ്ചസാര വിഷമല്ല, മറിച്ച് കഴിക്കുന്ന അളവാണു പലപ്പോഴും പ്രശ്നകാരണമാകുന്നത്. "പഞ്ചസാര കഴിക്കുന്നവരുടെ എല്ലുകളും പല്ലുകളും ഞരമ്പുകളും ക്ഷയിക്കുന്നു" എന്നൊക്കെയുള്ള പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമുള്ളതല്ല.
കൃത്രിമമധുരം നല്‍കുന്ന സാക്കറിന്‍ പോലുള്ള രാസവസ്തുക്കളെ ചുറ്റിപ്പറ്റി പരസ്പരവിരുദ്ധമായ ഗവേഷണഫലങ്ങള്‍ വളരെയേറേ നിലവില്‍ ലഭ്യമാണെങ്കിലും അംഗീകരിക്കപ്പെട്ട അളവില്‍ ഇവ ഏതെങ്കിലും രീതിയില്‍ ഹാനികാരകമാണെന്നോ മെറ്റബോളിക് രോഗങ്ങളുമായി ഇവയ്ക്ക് കാര്യകാരണബന്ധമുണ്ടെന്നോ സ്ഥിരീകരിക്കാന്‍ തെളിവുകളില്ല [Brown et al.,2010]. ഇവയൊരിക്കലും ദഹിക്കില്ലെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുമെന്നുമുള്ള ഭീതി കാലാകാലങ്ങളായി സമൂഹത്തിലുണ്ടെങ്കിലും ശാസ്ത്രീയപഠനങ്ങളൊന്നും ഇത്തരം പ്രചാരണങ്ങളെ ന്യായീകരിക്കുന്നില്ല [ Ahmed,1992; Mann,2000; Butchko,2002; Kroger,2006]. കൃത്രിമമധുരമായി ഉപയോഗിക്കപ്പെടുന്ന അസ്പാര്‍ട്ടെയിം എന്ന വസ്തു എലികളില്‍ ക്യാന്‍സറുണ്ടാക്കി എന്ന് അവകാശപ്പെടുന്ന ഇറ്റലിയില്‍ നിന്നുള്ള 2006ലെ വിവാദ പഠനമാകട്ടെ [Soffritti, 2006] രീതിശാസ്ത്രപരമായ പിഴവുകളുടെയും നിഗമനങ്ങളിലെ പാളിച്ചകളുടെയും പേരില്‍ വിമര്‍ശനവിധേയമാകുകയും തുടര്‍ന്ന് യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ തള്ളിപ്പോവുകയും ചെയ്തു [Abegaz, 2007; Magnuson,2007, 2008].
ചുരുക്കം
അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതിജീവനം’ എന്ന ലേബലിലിറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത്. മൈദയില്‍ അലോക്സാന്‍ ഉപയോഗിച്ച് ബ്ലീച്ചിംഗ് നടത്തുന്നുണ്ടെന്നും അമേരിക്കന്‍ സര്‍ക്കാര്‍ അതിനനുമതി നല്‍കി ജനാരോഗ്യം നശിപ്പിക്കുകയാണെന്നും 2002 മുതല്‍ക്ക് കറങ്ങുന്ന ഇമെയില്‍ "ഭൂതങ്ങള്‍" ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. അതിന്റെ ഒരു സഹതാപാര്‍ഹമായ മലയാളീകരണമാണ്‌ മേല്പറഞ്ഞ മലപ്പുറം പ്രകൃതിജീവന നോട്ടീസ്.


നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതൊന്നും അനാരോഗ്യത്തിനു കാരണമാകുന്നതായി തെളിവില്ല. കഴിക്കുന്ന അളവും അതിന്റെ കാലറിയും (ഘടകോര്‍ജ്ജം) ആണു പലപ്പോഴും പ്രശ്നകാരണമാകുന്നത്. കറിയുപ്പ് പോലും അമിതമായ അളവില്‍ മാരകപ്രശ്നങ്ങളുണ്ടാക്കാറുണ്ടണ്ടല്ലോ. കേരളീയന്റെ "മലയാളത്തനിമ"യുള്ളതെന്ന് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ആഹാരരീതി നോക്കൂ: തവിക്കണക്കിനു ചോറ്, അതിന്റെ കൂടെ പരിപ്പ്, നെയ്യ്, പല പ്രാവശ്യം ചൂടാക്കിയ എണ്ണയില്‍ വറുത്ത പപ്പടം, എണ്ണ ചേര്‍ത്തിളക്കിയ അവിയല്‍, അസിഡിറ്റിയും പുളിച്ചുതികട്ടലും കൂട്ടുന്ന സാമ്പാറും രസവും. പിന്നെ ചിപ്സ്, വറ്റല്‍, ചക്കവരട്ടി, ശര്‍ക്കരയുപ്പേരി, അരിമുറുക്ക്, വാഴയ്ക്കാബജി.... ഒരു കഷണം മാംസം പോലുമില്ലെങ്കിലും ഇതുണ്ടാക്കുന്ന "over nourishment" തന്നെ പോരേ, കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ  വര്‍ധിക്കാന്‍ ?!

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഭക്ഷണത്തിലെ അന്നജത്തിന്റെ അളവ് പാശ്ചാത്യരുടെയോ ചൈനക്കാരുടെയോ അന്നജാഹാരാത്തിന്റെ ഇരട്ടിയോളം വരുമെന്നത്രെ. മാത്രവുമല്ല ഇങ്ങനെ അന്നജസമൃദ്ധമായ ആഹാരം (പ്രത്യേകിച്ച് ചോറ്) കഴിക്കുന്നവരിലധികവും പഴവര്‍ഗ്ഗങ്ങളോ പച്ചക്കറികളോ പാലുല്പന്നങ്ങളോ വേണ്ടത്ര കഴിക്കുന്നില്ല എന്നും നിരീക്ഷണമുണ്ട് [Mohan et al, 2009]. കടുത്ത ശാരീരികാധ്വാനം ആഹാരസമ്പാദനത്തിനു ആവശ്യമായിരുന്ന പൂര്‍‌വകാലത്തിന്റെ ശേഷിപ്പാകാം വേഗത്തില്‍ ദഹിച്ച് ഊര്‍ജ്ജം നല്‍കുന്ന അന്നജാഹാരത്തോടുള്ള ഈ ആകര്‍ഷണം. മാറിയകാലത്ത് ഈ ഭക്ഷണരീതി മാറ്റേണ്ടത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. നഗരവല്‍ക്കരണവും സാമ്പത്തികോന്നതിയും ഉണ്ടാകുന്നതിനെത്തുടര്‍ന്ന് വരുന്ന "അതിപോഷണം" (over nourishment) എന്ന അവസ്ഥയെ നേരിടാനും വ്യായാമവും പലഹാരംതീറ്റിയില്‍ നിയന്ത്രണവും ആവശ്യമാണെന്നതിലും സംശയമില്ല.

പക്ഷേ പൊറോട്ട "ദഹിക്കില്ല" എന്നോ ബേക്കറിയാഹാരം "വൃക്കക്ഷയമുണ്ടാക്കും" എന്നോ കള്ളം പറഞ്ഞ് ഭീതിപരത്തുന്നത് പൊതുജന ആഹാരശീലങ്ങളെ പരിഷ്കരിക്കുന്നതിനു തടസ്സം നില്‍ക്കുമെന്നല്ലാതെ ഗുണമൊന്നും ചെയ്യില്ല. ആഹാരം കേടുകൂടാതെ സൂക്ഷിക്കാനും പാചകം എളുപ്പമാക്കാനും സര്‍‌വോപരി മനുഷ്യാധ്വാനം കുറയ്ക്കാനും ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിച്ച പല ടെക്നോളജിയെയും തള്ളിപ്പറയുമ്പോള്‍ ആത്യന്തികമായി ഈ ശാസ്ത്രവിപ്ലവങ്ങളിലൂടെ സാധ്യമായ സാമൂഹ്യ വിപ്ലവങ്ങളെക്കൂടിയാണു തള്ളിപ്പറയുന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. അടുക്കളകളിലേക്ക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വെളിച്ചമെത്തിച്ചതില്‍ ഇവയ്ക്കുള്ള പങ്കും മറക്കാനാവില്ല.
ഈ ലേഖനത്തിന്റെ ഉദ്ദേശ്യം കാര്യങ്ങളുടെ ശാസ്ത്രീയവശം ഉയര്‍ത്തിക്കാട്ടുക എന്നതു മാത്രമാണ്‌. ഏതെങ്കിലും പ്രത്യേക ആഹാരശീലത്തെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല.
അവലംബം:
                  
  1. Abegaz EG, (2007). Aspartame Not Linked to Cancer. Environ Health Perspect. 2007 January; 115(1): A16–A17.
  2. Ahmed FE, Thomas DB, (1992). Assessment of the carcinogenicity of the nonnutritive sweetener cyclamate. Crit Rev Toxicol 22: 81–118
  3. American Medical Association's Council on Scientific Affairs, (1992). Report of the Council on Scientific Affairs on Food and Drug Administration Regulations regarding the inclusion of added L-glutamic acid content on food labels. Report adopted at proceedings of the American Medical Association's House of Delegates Meeting. June 1992.
  4. Beyreuther K, Biesalski HK, Fernstrom JD et al., (2007). Consensus meeting: monosodium glutamate - an update. Eur J Clin Nutr. 2007 Mar;61(3):304-13.
  5. Brown RJ, de Banate MA, Rother KI, (2010). Artificial sweeteners: a systematic review of metabolic effects in youth. Int J Pediatr Obes. 2010 Aug;5(4):305-12.
  6. Butchko HH, Stargel WW, Comer CP, et al., (2002). Aspartame: review of safety. Reg Toxicol Pharmacol 35: S1–93.
  7. Chaudhari N, Landin AM, Roper SD, (2000). A metabotropic glutamate receptor variant functions as a taste receptor. Nat Neurosci. 2000 Feb;3(2):113-9.
  8. Commission of the European Communities (CEC), (1991). L - glutamic acid and its salts. Reports of the Scientific Committee for Food: Twenty-fifth Series, No. EUR 13416, 1991. Luxemberg. ISBN 92-826-2483-8.
  9. Cressey P, Jones S, (2009). Levels of preservatives (sulfite, sorbate and benzoate) in New Zealand foods and estimated dietary exposure.Food Addit Contam Part A Chem Anal Control Expo Risk Assess. 2009 May;26(5):604-13.
  10. De Vos A, Heimberg H, Quartier E et al., (1995). Human and rat beta cells differ in glucose transporter but not in glucokinase gene expression. J Clin Invest 96: 2489–2495.
  11. EFSA, (2009). European Food Safety Authority Panel on Food Additives and Nutrient Sources added to Food (ANS) ; Scientific Opinion on the re-evaluation of Sunset Yellow FCF (E 110) as a food additive. EFSA Journal 2009; 7(11):1330. [44 pp.]
  12. EFSA, (2009). European Food Safety Authority Panel on Food Additives and Nutrient Sources added to Food (ANS) ; Scientific Opinion on the re-evaluation Tartrazine (E 102). EFSA Journal 2009; 7(11):1331. [52 pp.]
  13. Ellis PR, Roberts FG, Low AG, et al.,(1995). The effect of high-molecular-weight guar gum on net apparent glucose absorption and net apparent insulin and gastric inhibitory polypeptide production in the growing pig: relationship to rheological changes in jejunal digesta. Br J Nutr. 1995 Oct;74(4):539-56.
  14. Elsner M, et al.,(2002). Importance of the GLUT2 glucose transporter for pancreatic beta cell toxicity of alloxan. Diabetologia. 2002 Nov;45(11):1542-9.
  15. Elsner M, Tiedge M, Lenzen S, (2003). Mechanism underlying resistance of human pancreatic beta cells against toxicity of streptozotocin and alloxan. Diabetologia. 2003 Dec;46(12):1713-4.
  16. Hazardous Substances Data Bank (HSDB) information on Sodium Metabisulfite.(Link:http://toxnet.nlm.nih.gov/cgi-bin/sis/search/r?dbs+hsdb:@term+@DOCNO+378). Accessed Oct 13, 2011.
  17. IFT, (1987). Institute of Food Technologists' Expert Panel on Food Safety and Nutrition (IFT Expert Panel). Monosodium Glutamate. Food Technology 41(5):143-145, 1987(a).
  18. Kroger M, Meister K, Kava R, (2006). Low-calorie Sweeteners and Other Sugar Substitutes: A Review of the Safety Issues. Comprehensive Reviews in Food Science and Food Safety, 5: 35–47.
  19. Le Gall M, Serena A, Jørgensen H, et al.,(2009). The role of whole-wheat grain and wheat and rye ingredients on the digestion and fermentation processes in the gut--a model experiment with pigs.Br J Nutr. 2009 Dec;102(11):1590-600.
  20. Lenzen S, Munday R, (1991). Thiol-group reactivity, hydrophilicity and stability of alloxan, its reduction products and its N-methyl derivatives and a comparison with ninhydrin. Biochem Pharmacol 42:1385–1391
  21. Lenzen S, (2008). The mechanisms of alloxan- and streptozotocin-induced diabetes. Diabetologia. 2008 Feb;51(2):216-26.
  22. Magnuson B, Williams GM, (2008). Carcinogenicity of Aspartame in Rats Not Proven. Environ Health Perspect. 2008 June; 116(6): A239–A240.
  23. Magnuson BA, Burdock GA, Doull J, et al., (2007). Aspartame: a safety evaluation based on current use levels, regulations, and toxicological and epidemiological studies. Crit Rev Toxicol.2007;37(8):629-727.
  24. Mann SW, Yuschak MM, Amyes SJG, et al.,(2000). A combined chronic toxicity/carcinogenicity study of sucralose in Sprague-Dawley rats. Food Chem Toxicol 38: S71–S89.
  25. Mohan V, Radhika G, Sathya RM, et al., (2009). Dietary carbohydrates, glycaemic load, food groups and newly detected type 2 diabetes among urban Asian Indian population in Chennai, India (Chennai Urban Rural Epidemiology Study 59). Br J Nutr. 2009 Nov;102(10):1498-506.
  26. Soffritti M, Belpoggi F, Esposti DD, et al.,(2006). First experimental demonstration of the multipotential carcinogenic effects of aspartame administered in the feed to Sprague-Dawley Rats. Environ Health Perspect 114(3): 379–85.
  27. Szkudelski T, (2001). The mechanism of alloxan and streptozotocin action in B cells of the rat pancreas. Physiol Res. 2001;50(6):537-46.
  28. Tfouni SA, Toledo MC, (2002). Estimates of the mean per capita daily intake of benzoic and sorbic acids in Brazil.Food Addit Contam. 2002 Jul;19(7):647-54.
  29. Venn BJ, Mann JI, (2004). Cereal grains, legumes and diabetes. Eur J Clin Nutr. 2004 Nov; 58(11): 1443-61.
  30. Walker R, Lupien JR, (2000). The safety evaluation of monosodium glutamate. J Nutr. 2000 Apr;130(4S Suppl):1049S-52S.
  31. WHO, (2002). Evaluation of certain food additives (Fifty-ninth report of the Joint FAO/WHO Expert Committee on Food Additives). WHO Technical Report Series, No. 913, 2002.
  32. WHO, (2010). Evaluation of certain food additives (Seventy-first report of the Joint FAO/WHO Expert Committee on Food Additives). WHO Technical Report Series, No. 956, 2010.
  33. Willett W, Manson J, Liu S, (2002). Glycemic index, glycemic load, and risk of type 2 diabetes. Am J Clin Nutr. 2002 Jul;76(1):274S-80S.
  34. WHO, (2002). National cancer control programmes : policies and managerial guidelines. 2nd ed. ISBN 92-4-154557-7.
  35. Yoon HJ, Cho YH, Park J, et al.,(2003). Assessment of estimated daily intakes of benzoates for average and high consumers in Korea. Food Addit Contam. 2003 Feb;20(2):127-35.
അധിക വായനയ്ക്ക് :
Diet, nutrition and the prevention of chronic diseases. World Health Organization. 2003. Report of the joint WHO/FAO expert consultation. WHO Technical Report Series, No. 916 (TRS 916). Geneva. ISBN 92-4-120916-X.


നന്ദി :
ഡാലി ഡേവിസ്, ഹാരോള്‍ഡ്, കൃഷ്ണമൂര്‍ത്തി, പ്രതീഷ് പ്രകാശ്, സെബിന്‍ ജേക്കബ്.

54 comments:

  1. please establish link with facebook and other social networking sites.it will help us to convey this post to others who is not reading blogs

    ReplyDelete
  2. Thank you very much for the information. Let me send this to a few people..

    ReplyDelete
  3. Great article. I know you have researched a lot for writing this. Thank you for spending your valuable time for to enlighten the common man.

    Rajeev

    ReplyDelete
  4. പ്രകൃതിജീവനം, ആയൂര്‍വേദം, ഹോമിയോപ്പതി, ആര്‍ഷപൈതൃകം...
    വായ തുറന്നാല്‍ ഇതുമാത്രം പറയുന്നവരേയുള്ളൂ ചുറ്റിലും. അങ്ങനെയല്ലെങ്കില്‍ രാജ്യദ്രോഹിയാക്കുമെന്നു തോന്നും.

    പിസ്സയും ബര്‍ഗറും കെന്റിക്കി ചിക്കനുമൊക്കെ എന്തോതരം പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയതാണെന്ന് തോന്നും അവര്‍ പറയുന്നത് കേട്ടാല്‍! 101 തവണ റിസൈക്കിള്‍ ചെയ്ത എണ്ണയില്‍ കരിച്ചെടുത്ത ബോണ്ടയും പരിപ്പുവടയുമൊക്കെ പ്രക്രതിദത്തം!

    സംശയിച്ചിരുന്ന കാര്യങ്ങള്‍ വ്യക്തമാക്കിതന്നതിന് റോബി കുര്യന്‍, സൂരജ് രാജന്‍, സുരേഷ് കുമാര്‍ മുതല്‍‌പേര്‍ക്ക് നന്ദി.

    ReplyDelete
  5. മൈദ അപകടകാരിയാണെന്നുള്ള വിശ്വാസം വർഷങ്ങൾക്കുമുമ്പുതന്നെ കേരളത്തിലും ഉത്തരേന്ത്യയിലും ഇപ്പോൾ അമേരിക്കയിലും ജീവിക്കുമ്പോൾ കേട്ടിരുന്നു. ഇത് അന്ധവിശ്വാസമാണോ? ആണെങ്കിൽ പ്രകൃതിജീവനത്തിന്റെ സ്വാധീനമില്ലാത്ത ഈ പ്രദേശങ്ങളിലെല്ലാം ഈ വിശ്വാസം ഒരുപോലെ പരന്നത് എങ്ങനെയാണ്?

    “No MSG" എന്ന് റെസ്റ്റോറന്റുകൾ പരസ്യത്തിൽ പറയുന്നത് ഇവിടെ സാധാരണമാണ്. സോഡിയം അമിതമായി കഴിയ്ക്കുന്നത് ഹൃദയത്തിനു ദോഷമാണെന്നാണ് കാരണം പറഞ്ഞുകേട്ടിട്ടുള്ളത്. പഞ്ചസാര, എം.എസ്.ജി. തുടങ്ങിയ സാധനങ്ങളെപ്പറ്റി ഇത്തരം വിശ്വാസങ്ങൾ വ്യാപകമാണെന്ന് ഈ പോസ്റ്റിൽത്തന്നെ പറയുന്നുണ്ടല്ലോ. എങ്ങനെയാണ് അവ പരക്കുന്നത്? ഫുഡ് ഇൻഡസ്ട്രി ലോബിയിങ്ങിലൂടെ ഗവേഷണലോകത്തെയും സർക്കാർ നയങ്ങളെയും സ്വാധീനിക്കുന്നുണ്ട് എന്നത് ഒരു ഗൂഢാലോചനാസിദ്ധാന്തം മാത്രമാണോ?

    ReplyDelete
  6. ഏട്ടിലെ പശു പുല്ല് തിന്നില്ല. നിങ്ങള്‍ പുസ്തകങ്ങള്‍ വെച്ച് നടത്തിയ നിരീക്ഷണ സമയം മൈദാ ഉപയോഗിക്കുന്നവരുടെയും ഗോതമ്പ് ഉപയോഗിക്കുന്നവരുടെയും പചന ക്രിയയെ നിരീക്ഷിക്കാനും ഉപയോഗിക്കുക. ജീവിതത്തിന്റെ വിവിധ പ്രായത്തിലുള്ളവരെയും വിവിധ തൊഴില്‍ ചെയ്യുന്നവരെയും വിവിധ സ്ഥലക്കാരെയും ഈ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.യാഥാര്‍ത്ഥ്യം അപ്പോള്‍ വെളിവാകും.നിങ്ങള്‍ തന്നെ പറയുന്നു, മൈദായില്‍ ബ്ലീച്ചിങ്ങ് പ്രയോഗം നടക്കുന്നു എന്ന്.ഏതൊരു രാസ വസ്തുവും അത് ചെറിയ അളവില്‍ ആയാല്‍ പോലും ദീര്‍ഘ കാലത്തെ ഉപയോഗം ശരീരത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയില്ലാ എന്ന് ഉറപ്പാണോ? ഭിത്തിയില്‍ സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദാ കൂടുതലും ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്ന് ഇവിടെ വിശദീകരിക്കേണ്ടതില്ലല്ലോ. ആ സാധനം തന്നെയാണ് മനുഷ്യന്റെ ആമാശയത്തില്‍ കടന്ന് ചെല്ലുന്നത്.
    >>>നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതൊന്നും അനാരോഗ്യത്തിനു കാരണമാകുന്നതായി തെളിവില്ല. കഴിക്കുന്ന അളവും അതിന്റെ കാലറിയും (ഘടകോര്‍ജ്ജം) ആണു പലപ്പോഴും
    പ്രശ്നകാരണമാകുന്നത്.<<<
    ക്യാന്‍സര്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനായി രോഗികള്‍ക്ക് കുറിച്ച് കൊടുത്ത നമ്മുടെ ഈ നാടിന്റെ വ്യവസ്തിതിയില്‍ നിങ്ങള്‍ക്ക് അത്രക്കങ്ങ് ഉറപ്പുണ്ടോ വളരെ സത്യസന്ധമായിട്ട് നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ തന്നെ ഈ രാസ പദാര്‍ത്ഥങ്ങള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുമെന്ന്.
    ഈ ലേഖനത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അജീനാമോട്ടാ നിരുപദ്രവി ആണെന്ന് പറഞ്ഞതാണ്. അപ്പോള്‍ ഇത് വരെ നടന്ന വാദകോലാഹലങ്ങളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം വെറും പുക മാത്രമായിരുന്നല്ലേ?!അതോടൊപ്പം നിറങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേട് കൂടാതെ ഇരിക്കുവാന്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റികളും ഒരു കുഴപ്പവും ചെയ്യില്ല എന്ന റിപ്പോര്‍ട്ട് രസകരം തന്നെ.ഇതിനെ ഖണ്ഡിക്കുന്ന വാദഗതികള്‍(പരീക്ഷണങ്ങള്‍ക്ക് ശേഷമുള്ളത്) വിഡ്ഡിത്തവും ഈ പ്രസ്താവന ശരിയെന്ന് തെളിയിക്കാന്‍ ഈ ലേഖനത്തിന്റെ അവസാനം ചേര്‍ത്തിരിക്കുന്ന അനുബന്ധങ്ങള്‍ പരമ സത്യവും.
    >>>തവിക്കണക്കിനു ചോറ്, അതിന്റെ കൂടെ പരിപ്പ്, നെയ്യ്, പല പ്രാവശ്യം ചൂടാക്കിയ എണ്ണയില്‍ വറുത്ത പപ്പടം, എണ്ണ ചേര്‍ത്തിളക്കിയ അവിയല്‍, അസിഡിറ്റിയും പുളിച്ചുതികട്ടലും കൂട്ടുന്ന സാമ്പാറും രസവും.<<<
    എന്റെ സ്നേഹിതരേ! മലയാളിയുടെ ഈ ആഹാര രീതി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നടപ്പിലുള്ളതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിഷേധിക്കാമോ? അന്നൊന്നും ഇല്ലാതിരുന്ന രോഗങ്ങള്‍ ഇപ്പോള്‍ പ്രിസര്‍വേറ്ററുകള്‍, അജീനാമോട്ടോ, കളര്‍, തുടങ്ങിയ പുത്തങ്കൂറ്റുകാര്‍ വന്നതിനു ശേഷമാണല്ലോ രംഗത്ത് വന്നത്. ജീവിത ശൈലിക്ക് മാത്രമല്ല മാറ്റം വയറ്റില്‍ ചെല്ലുന്നതിലും മാറ്റം സംഭവിച്ചു എന്ന സത്യവും മനസിലാക്കുക.
    നമ്മുടെ ശരീരം പ്രകൃതിയുമായി സമരസപ്പെട്ടിരിക്കുന്നു.കാലാവസ്ഥയും പരിസ്തിതിയും ജീവിത ശൈലിയും എല്ലാം ഒത്ത് പോകുമ്പോള്‍ രോഗം മാറി നില്‍ക്കുകയും ഈ ഇക്വിലിബ്രിയം തകരുമ്പോള്‍ ശരീര പ്രതിരോധ ശക്തി കുറയുകയും ഏത് നേരവും രോഗഭീതിയില്‍ കഴിയേണ്ടി വരുകയും ചെയ്യുന്നു.മലയാളി അവന്റെ നാലുചുറ്റുംനിന്ന് ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുമായി സമരസപ്പെട്ടു കഴിയണം, അവന്‍ അറബിയുടെ ഈന്തപ്പഴവും ഖുബ്ബൂസും കഴിച്ചാല്‍ അവന്റെ ശരീരത്തിന് പിടിക്കുകയില്ലെന്നും അറബി ഈന്തപ്പഴത്തിനു പകരം കാച്ചിലും ചേമ്പും പുഴുങ്ങി തിന്നാല്‍ അവനും ശരിയാവില്ലാ എന്നും മനസിലാകാന്‍ വലിയ പുസ്തകങ്ങളെ നിരത്തി വെച്ച് വാദിക്കേണ്ട ആവശ്യമില്ല. നേരത്തെ സൂചിപ്പിച്ച അജീനമോട്ടോ തുടങ്ങിയ പുത്തങ്കൂറ്റുകാരുടെ രംഗപ്രവേശത്തിനു ശേഷമാണ് ഈ നാട്ടിലെ ആരോഗ്യ വ്യവസ്തിതിക്ക് കോട്ടം തട്ടിയതെന്ന് ബോദ്ധ്യപ്പെടാന്‍ പഴയ തലമുറയെയും പുതുതലമുറയെയും പഠിച്ചാല്‍ മതി.
    ഈ കുറിപ്പിലെ എന്റെ വാദഗതികള്‍ ബാലിശമായതും അടിസ്ഥാനരഹിതവും തെളിവുകളുടെ പിന്‍ബലമില്ലാത്തതെന്നും പറയുന്നവരോട് ഒരു വാക്ക്.ഞാന്‍ ഈ പറഞ്ഞത് ശരിയെന്ന് തെളിയിക്കാന്‍ എനിക്കും കിതാബുകളും ഗവേഷണ റിപ്പോര്‍ട്ടുകളും നിറയെ അവതരിപ്പിക്കാന്‍ സാധിക്കുമെങ്കിലും ഞാന്‍ കണ്ണ് തുറന്ന് കാണുന്നവനും ചെവിതുറന്ന് കേള്‍ക്കുന്നവനുമാണ് എന്നത് മാത്രമേ ആധാരമാക്കുന്നുള്ളൂ. അതായത് ഒരു മുന്‍ ധാരണയുമില്ലാതെ തുറന്ന മനസോടെ നാലു ചുറ്റും നിരീക്ഷിക്കുക എന്നത് മാത്രമാണെന്ന്.
    ഓ.ടോ.എനിക്ക് ഭരണം കിട്ടിയാല്‍ മൈദാ പത്തിരി ഉണ്ടാക്കുന്നവരെ വെടി വെച്ച് കൊല്ലും.
    ഇത് ഞാന്‍ പറഞ്ഞതല്ല, പുനത്തില്‍ കുഞ്ഞബ്ദുല്ലാ എന്ന ഒരു അലോപ്പതി ഭിഷഗ്വരന്‍ .

    ReplyDelete
  7. അപ്പോ ഡാക്ടരേ,ധൈര്യായിട്ട് പൊറോട്ടെം ബീഫും അടിക്കാമല്ലേ?

    ReplyDelete
  8. വിരലില്‍ എണ്ണാവുന്ന ചിലര്‍ ഈ ലേഖനം വായിച്ച് കാര്യങ്ങള്‍ ഗ്രഹിച്ചാലായി. നാട്ടില്‍ ഇപ്പോള്‍ അന്ധവിശ്വാസങ്ങളുടെ പെരുവെള്ളപ്പാച്ചിലാണ്. സയന്‍സ് സംബന്ധപ്പെട്ട വിഷയങ്ങള്‍ ടെക്സ്റ്റ് പുസ്തകങ്ങളിലേ ഉള്ളൂ. അതൊക്കെ മന:പാഠമാക്കി പരീക്ഷയ്ക്ക് ഉത്തരമെഴുതുന്നതോടുകൂടി എല്ലാം ഉപേക്ഷിക്കുന്നു. ആവശ്യമുള്ളവ പിന്നെ നാട്ടില്‍ പ്രചരിക്കുന്ന വിശ്വാസങ്ങളില്‍ എന്ന് സ്വീകരിക്കുകയാണ് ചെയ്യുക.

    ഹോമിയോപ്പതി, ആയുര്‍വേദം, വാസ്തുശാസ്ത്രം, പ്രകൃതിജീവനം തൊട്ട് ഇപ്പോള്‍ പരിസ്ഥിതിവാദികള്‍ വരെ ഈ അന്ധവിശ്വാസവ്യവസായം വളരെ പുരോഗമനപരമായി ചെയ്തുവരുന്നുണ്ട്.

    ഞാന്‍ അടുക്കളപ്പുറത്ത് കുറച്ച് പച്ചക്കറി നട്ടപ്പോള്‍ അതിനായി ലേശം വളം വാങ്ങാന്‍ രാസവളം വില്‍ക്കുന്ന കടയില്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായി. എന്നെ ശത്രുവിനെ പോലെയാണ് ആളുകള്‍ നോക്കിയത്. എന്റെ ബന്ധുക്കള്‍ അറിയാതെ എനിക്ക് ആ വളം ചെടികള്‍ക്ക് നല്‍കേണ്ടി വന്നു.

    പറോട്ടയെ കുറിച്ച് എനിക്ക് അല്പം ആശങ്കയുണ്ടായിരുന്നു. അത് നാട്ടിലെ പറോട്ട കണ്ടിട്ടാണ്. പറോട്ട സുന്ദരമായി ഉണ്ടാക്കാം. മദ്രാസിലെ ചില വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ശരിയായ രീതിയില്‍ ഉണ്ടാക്കിയ പറോട്ട ഇപ്പോഴും കിട്ടും. പഞ്ചസാരയും മൈദയും അങ്ങനെ വെളുത്തതെല്ലാം വിഷമാണ് എന്നാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത്. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

    സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് പഠിക്കുന്ന വിഷയങ്ങള്‍ എല്ലാം ഓരോരുത്തരുടെയും അറിവിന്റെയും ബോധമനസ്സിന്റെയും ഭാഗമായി വ്യക്തിത്വം വികാസം പ്രാപിക്കണം എന്നായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നത്. അതൊക്കെ അട്ടിമറിക്കപ്പെട്ട് മാര്‍ക്ക് വാങ്ങി ജയിച്ച് പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയായി വിദ്യാഭ്യാ‍സത്തെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത് എന്ന് സമൂഹം അംഗീകരിച്ചല്ലോ. എങ്ങനെയോ പോട്ട്. അല്ല പിന്നെ. വിശ്വാസവ്യവസായം തഴച്ചുവളരട്ടെ!

    ReplyDelete
  9. ഷെരീഫ് ചേട്ടാ,
    മൈദ കഴിക്കുന്നതിനാൽ രോഗം പിടിപെട്ട് കഷ്ടപ്പെടുന്നവരുടെ കണക്ക് എവിടെയെങ്കിലും ലഭ്യമാണോ? ഇന്നലെ പൊറോട്ട തിന്നതിനാൽ ഇന്ന് അപ്പിയിടാൻ പറ്റിയില്ലെന്നും മറ്റും അവിടേയും ഇവിടേയും ചില കമന്റുകൾ മാത്രമെ ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉള്ളൂ.

    ഈ വാചകം അതിലും രസകരമായി : "മലയാളി അവന്റെ നാലുചുറ്റുംനിന്ന് ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുമായി സമരസപ്പെട്ടു കഴിയണം, അവന്‍ അറബിയുടെ ഈന്തപ്പഴവും ഖുബ്ബൂസും കഴിച്ചാല്‍ അവന്റെ ശരീരത്തിന് പിടിക്കുകയില്ലെന്നും അറബി ഈന്തപ്പഴത്തിനു പകരം കാച്ചിലും ചേമ്പും പുഴുങ്ങി തിന്നാല്‍ അവനും ശരിയാവില്ലാ എന്നും മനസിലാകാന്‍ വലിയ പുസ്തകങ്ങളെ നിരത്തി വെച്ച് വാദിക്കേണ്ട ആവശ്യമില്ല."

    മലയാളി ഈത്തപ്പഴയും കുബ്ബൂസും തിന്നാൽ ചത്തുപോകുമെങ്കിൽ ഈ പ്രവാസി സമൂഹത്തിന്റെ വലുപ്പം കണ്ടമാനം കുറഞ്ഞു പോയേനെ.

    ReplyDelete
  10. ഹാവൂ ആശ്വാസമായി!
    ഇനി നാലു പൊറോട്ടോ കഴിച്ചിട്ട്‌ ബാക്കി കാര്യം.

    ReplyDelete
  11. പ്രക്രിതിചികിത്സയും ഹോമിയോപതിയും ആയൂര്‍വേദവും ഉണ്ടാക്കിവെക്കുന്ന ഭവിഷ്യത്തുകളുടെ കണക്കെടുപ്പിനു ഇനിയും സമയമായില്ലേ.എവിടെ?അവയുടെയൊക്കെ സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങാനായിരിക്കും ഇനി ശ്രമങ്ങള്‍.

    ReplyDelete
  12. Related Links-
    ---------------

    http://www.youtube.com/watch?v=1KY8nz7MgWI&feature=channel_video_title

    http://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D

    http://berlytharangal.com/?p=7992

    http://berlytharangal.com/?page_id=7991

    http://www.nrimalayalee.co.uk/strike-aginst-poratta.html

    http://maidadanger.blogspot.com/

    ReplyDelete
  13. മൈദയെയും അജിനാമോട്ടെയും നന്നായി വെള്ളപൂശി....

    വായനക്കാരെ... ഇത് കേട്ട് മൈദയും, അജിനാമോട്ടോയും കഴിക്കാന്‍ പോയാല്‍ നിങ്ങളുടെ ആരോഗ്യം അപകടത്തിലാവും...
    സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടാ....

    അജിനമോട്ടോയെ പറ്റി കൂടുതല്‍ അറിയാന്‍ ലിങ്കില്‍ ചവിട്ടുക...
    രുചിയുള്ള വിഷം !!!

    ReplyDelete
  14. dont jump into any conclusion by reading a ingle article...! we have our own brain, believe in its efficiency. please use it and take a decision...atleast take some pain to do a comparative study...

    nisam

    ReplyDelete
  15. ഇനി ഈ പോസ്റ്റില്‍ കമന്റ് ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. പക്ഷേ എന്റെ പ്രിയ സ്നേഹിതന്‍ അനില്‍@ബ്ലോഗ് ഞാന്‍ എഴുതിയ കമന്റ് മറ്റൊരു വിധത്തില്‍ വ്യാഖ്യാനിച്ചപ്പോള്‍ ഈ കുറിപ്പ് കൂടി
    ആവശ്യമാണെന്ന് തോന്നി.ഞാന്‍ എന്റെ കമന്റില്‍ മൈദാ കഴിച്ച് ആരെങ്കിലും ചത്തൊന്നോ മലയാളി ഈത്തപ്പഴവും കുബ്ബൂസ്സും തിന്നാല്‍ ചത്തുപോകുമെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ചുരുക്കം വാക്കുകളില്‍ പറഞ്ഞാല്‍ മൈദാ മധുര മനോഹര ആയുരാരോഗ്യ ഭക്ഷണ പദാര്‍ത്ഥമാണെന്ന് പറഞ്ഞത് തീര്‍ത്തും ശരിയല്ലെന്നും അതിന്റെ സംസ്കരണം രാസവസ്തുക്കള്‍ ഉപയോഗിച്ചായതിനാലും പചനക്രിയക്ക് അത് താമസംവരുത്തുന്നതായതിനാലും ഉപയോഗിക്കുന്നത് ഹാനികരമാണെന്നും പറഞ്ഞു. മനുഷ്യന് അവന്‍ താമസിക്കുന്ന പരിസ്തിതിക്ക് ചേരുന്ന ആഹാരമാണ് ഉത്തമമെന്നും ഇതര ഭൂപ്രകൃതിഭക്ഷണം അവന്റെ ശരീരത്തിനു അഹിതമായി വര്‍ത്തിച്ചേക്കം എന്നുമാണ് ഉദ്ദേശിച്ചത്.
    ഹോമിയോപ്പതിയെ പറ്റി പലരും പറഞ്ഞത് കെങ്കേമമായിരിക്കുന്നു.അത് അന്ധവിശ്വാസമാണെന്ന് വരെ ചിലര്‍ പറഞ്ഞു വെച്ചു,എന്റെ സ്നേഹിതന്‍ അനില്‍ ഈ വിഷയത്തില്‍ എന്ത് പറയുന്നു.

    ReplyDelete
  16. ഹ ഹ ഷെരീഫ് മാഷേ താങ്കളുടെ സ്നേഹിതന്‍ അനില്‍ അല്പസ്വല്പം അന്ധവിശ്വാസി തന്നെയാണ്. അതിനാല്‍ പുള്ളിക്കാരന്‍ ഹോമിയോപ്പതിയെ അനുകൂലിച്ചേക്കും. ഹോമിയോപ്പതിയില്‍ രോഗിയോ രോഗമോ ഇല്ല. ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ഓരോ ആള്‍ക്കും ഉണ്ടാകുന്ന ലക്ഷണങ്ങള്‍ അയാളുടേത് മാത്രമാണ്. ഹോമിയോപ്പതി ഡോക്റ്റര്‍ ആ ലക്ഷണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുന്നു. ഇക്കാലത്ത് ലക്ഷണങ്ങള്‍ കിറുകൃത്യമായി നിര്‍ണ്ണയിക്കാന്‍ ഹോമിയോപ്പതിയില്‍ സോഫ്റ്റ്‌വേര്‍ ഉണ്ട്. ആ ലക്ഷണം മനസ്സിലാക്കിയാല്‍ അതേ ലക്ഷണം ആ വ്യക്തിയില്‍ സൃഷ്ടിക്കാന്‍ ഹോമിയോ കൊടുക്കുന്നു. അങ്ങനെ ഹോമിയോ കൊടുത്ത് ഉണ്ടാക്കിയ ലക്ഷണം അയാളില്‍ ഉള്ള ലക്ഷണത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. ഈ തിയറിയുടെ പേരാണ് ഹോമിയോപ്പതി. അതായത് ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന രോഗലക്ഷണത്തെ അതേ രോഗലക്ഷണം മരുന്നു കൊടുത്ത് ഉണ്ടാക്കി രോഗലക്ഷണം ഇല്ലാതാക്കുന്നു. ഈ വട്ട് സിദ്ധാന്തം ഇക്കാലത്തും വിശ്വസിക്കുന്നവരെ അന്ധവിശ്വാസി എന്നല്ലാതെ എന്താ പറയുക :)

    ReplyDelete
  17. വളരെ വിശദമായ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പൊതുജന സമക്ഷം പവതരിപ്പിച്ചു ശ്രി സൂരജിന് അഭിനന്ദനങ്ങള്‍ !!

    അറിവ് ഗുണം ചെയ്യും , വിഷയങ്ങളെ പറ്റി ധാരണയുണ്ടാക്കും , പക്ഷെ അറിവ് ആവശ്യത്തിനു ഇല്ലെങ്കില്‍ കിട്ടിയാല്‍ അത് തെറ്റിധാരണയിലേക്കും നയിക്കും .എന്ത് ചെയ്യാം അന്ധമായി വിശ്വസിക്കാന്‍ ആണ് എല്ലാവര്ക്കും ഇഷ്ടം !

    ബ്ല്ലെച്ചു ചെയ്യുന്നതൊക്കെ ആണ് പ്രശ്നമെങ്കില്‍ ബ്ല്ലീച്ചു ചെയ്ത വെള്ളം കുടിക്കേണ്ട എന്നോ , വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍ നിര്ടോധിക്കണം എന്നോ മറ്റോ ഇവന്മാര്‍ പറഞ്ഞു കളയുമോ..? രസ വസ്തു ആയ സോപ്പ് ഉപയോഗിച്ച് കുളിക്കാമോ..കുളിച്ചാല്‍ തട്ടിപ്പോകുമോ എന്തോ..!!!

    ReplyDelete
  18. ഒരു കാര്യം ഓര്‍ക്കുക. രോഗികള്‍ ഉണ്ടെങ്ങിലെ ഡോക്ടര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റൂ. രോഗികള്‍ ഇല്ലെങ്ങില്‍ അവര്‍ക്ക് മറ്റു ജോലികള്‍ അന്വേഷിക്കേണ്ടി വരും. നമ്മള്‍ രോഗികളാവാണോ, വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുക.

    ReplyDelete
  19. പൊറോട്ട ഉണ്ടാക്കുന്നതു കണ്ടിട്ടുണ്ടോ ? അതെന്തേ മനപൂർവ്വം മറച്ചുവച്ചു ? ഏകദേശം ഒരു വലിയ സ്പൂൻ പാമോയിൽ ഒരെണ്ണത്തിന്റെ നിർമ്മാണവേളയിൽ ഉപയോഗിക്കപ്പെടുന്നുണ്ടു..അവലംബം : ഞാൻ കണ്ണൂകൊണ്ടൂ കണ്ടത്, നിങ്ങൾക്ക് കാണാവുന്നത്..മൈദ നമ്മുടെ മിത്രം..പൊറോട്ട ശത്രു..!!

    ReplyDelete
    Replies
    1. എണ്ണയും പാമോയിലും ആണ് പ്രശ്നമെങ്കിൽ പൊറോട്ട മാത്രമല്ല മറ്റു പലതും ഉപേക്ഷിക്കേണ്ടതായുണ്ട്

      Delete
  20. ഇവിടെയൊരു കമന്റ് വേണ്ടന്നു വെച്ചതാണ്.അത്ര ഗംഭീരമായാണ് ഡോ.സൂരജ് വിഷയത്തെ സമീപിച്ചിരിക്കുന്നത്.ഭക്ഷണം,കേവലം രുചിയുടെയോ,ശാസ്ത്രീയ/അശാസ്ത്രീയതയുടേയൊ,ദേശ/കാല ത്തിന്റേയോ അല്ലാത്ത ചില വിഷയങ്ങൾ കൂടി ഉൾക്കൊള്ളുന്നുണ്ട്.പ്രകൃതി ജീവനം/സസ്യഭക്ഷണത്തിന്റെ മേന്മ ഇതെല്ലാം മദ്ധ്യവർഗ്ഗ മനസ്സിലേക്ക് ഒളിച്ചു കടത്തുന്ന ബ്രാഹ്മണിക്കൽ തന്ത്രത്തിലേക്ക് ഇതര മനുഷ്യരും കുടുങ്ങി പോകുന്ന സ്ഥിതിയുള്ളതിനാൽ ഈ പോസ്റ്റിന് പ്രത്യേക പ്രസ്ക്തിയുണ്ട്.സി.ആർ.ആർ.വർമ്മയുടെ ക്ലാസുകൾ കേൾക്കുകയും അതുപോലെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.വർമ്മ സാറിന്റെ അന്ത്യം കുടലിന്റെ അസുഖമായിരുന്നത്രേ! ഗുഡ്ഷെഡിൽ ചുമ്മട്ടുകാരായ ലാസറും,ഉമ്മറും,സന്തോഷും,മണിയനുമൊക്കെ രാവിലെ പത്തു പൊറൊട്ടയും രണ്ടു ബീഫുമടിക്കുമ്പോൾ,ഞാൻ രണ്ടു ദൊശ,അല്ലങ്കിൽ മൂന്നു ഇടലി.ഇനി ഷെരീഫ് സാർ കോടതിയിൽ പോകുമ്പോൾ അരകിണ്ണം കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും മാത്രം മതിയെങ്കിൽ മതി.ഭക്ഷണം ഒരു രാഷ്ട്രീയ വിഷയമാണന്നറിയാൻ സമചിത്തതയോടെ നോക്കിയാൽ മതി.സമ്പത്ത്,അദ്ധ്വാനം,വംശം,വിശ്വാസം..അങ്ങനെയങ്ങനെ ഒരുപാട് സങ്കീർണ്ണമാണ്.സുകുമാരേട്ടൻ പറഞ്ഞതുപോലെ അന്ധവിശ്വാസങ്ങൾ ഏതിലെ വരുമെന്ന് ആരു കണ്ടു.?

    ReplyDelete
  21. Are you sure that other chemicals which is cheaper & danger than these chemicals (mentioned in the blog) are not using in Indian market.


    are you sure that the chemicals used in right quantity


    I know how food industry works in Inida. not as a doctor but as an accountant.

    ReplyDelete
  22. അനുവദനീയമായ അളവില്‍ കെമിക്കല്‍‌സ് ചേര്‍ത്താല്‍ അത് ശരീരം തന്നെ പുറം‌തള്ളുമെന്നും ഒരു ദോഷവുമില്ലെന്ന് പറഞ്ഞാല്‍ ചിലര്‍ ഉന്നയിക്കുന്ന ഒരു വാദമുണ്ട്. അങ്ങനെ അനുവദനീയമായ അളവില്‍ തന്നെയാണ് കമ്പനികള്‍ കെമിക്കല്‍‌സ് ചേര്‍ക്കുന്നത് എന്നതിന് എന്താണ് ഉറപ്പ് എന്ന്. ആ അര്‍ത്ഥത്തിലാണ് മേലെ ഒരു അക്കൌണ്ടന്റും എഴുതി കാണുന്നത്. ഇത് കേട്ടാല്‍ തോന്നും കമ്പനികളൊക്കെ എല്ലാം ഉല്പാദിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും ആളുകളെ കൊല്ലാനാണെന്ന്. ആളുകള്‍ക്ക് നാശം വിതച്ചിട്ട് തങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാം എന്ന് ആരെങ്കിലും കരുതുമോ? വ്യാജന്മാരും മായം ചേര്‍ക്കുന്നവരും ഒക്കെ ഉണ്ടാവും. പക്ഷെ മൈദ ഉണ്ടാക്കുന്ന കമ്പനികള്‍ പോലും അളവില്‍ കൂടുതല്‍ അലോക്സാന്‍ ചേര്‍ത്ത് ആളുകളെ രോഗികള്‍ ആക്കും എന്ന് ചിന്തിക്കുന്നത് ഒരു തരം പെസ്സിമിസ്റ്റ് കാഴ്ചപ്പാട് കൊണ്ടാണ്. ഇക്കൂട്ടര്‍ക്ക് ഒന്നിലും പോസിറ്റീവ് കാണാന്‍ കഴിയില്ല. മൈദയെ എതിര്‍ത്ത് പ്രകൃതിജീവനക്കാരന്‍ ഏഷ്യാനെറ്റിന്റെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ വെച്ചുകാച്ചുന്നത് ഒന്ന് കേള്‍ക്കേണ്ടത് തന്നെയാണ്.

    ReplyDelete
  23. Dr.Suraj, you have done a commendable job by analyzing and presenting facts before the public. Every food is having some side affects when taken without any limit, that is the case with maida also.I have closely worked with the maida industry and can definitely say that no body in my knowledge had any serious health problem by eating porotta almost daily for 10 to 20 years. I say 10 - 20 yrs because there is people with longer history of working in maida industry and eating porotta from its canteen almost daily. I can personally produce no.of people with these type of eating habits from Calicut and its suburbs.And I think people who argue against Maida has not done any study they simply here something from here and there and apply it Generally.Banana,egg etc.. when eaten by some people causes gas trouble in stomach but it does not affect a large no.of people. so we cant make judgement about these foods generally.

    ReplyDelete
  24. There is absolutely no harmful for the eating perotta and other maida based food items as per the above statements and facts,.

    ReplyDelete
  25. രണ്ടു ലേഖനങ്ങളും വായിച്ചതില്‍ മനസിലായ ഒരു കാര്യം അവിടെ അതിഭാവുകത്വവും അബദ്ധങ്ങളും വിളമ്പിയിരിക്കുന്നു...!
    ഇവ്ടെ മൈദയേയും അജിനാ മോട്ടോയെയും വെള്ള പൂശലും...! പൊറോട്ടയും അജിനാമോട്ടോയും വിജയിക്കട്ടെ....!!

    ReplyDelete
  26. Wheat—A Real "Downer"

    One mechanism that can help explain the mysterious connection between wheat and mental health problems is the fact that wheat inhibits production of serotonin.

    Neurotransmitters like serotonin can be found not just in your brain, but also in your gut. In fact, the greatest concentration of serotonin, which is involved in mood control, depression and aggression, is found in your intestines, not your brain!

    Therefore, it actually makes perfect sense to nourish your gut flora with probiotic foods and supplements to maintain optimal serotonin function, as it can have a profound impact on your mood, psychological health, and behavior. This conclusion is supported by a recent animal study, which found that the absence or presence of beneficial gut microorganisms during infancy permanently alters gene expression—specifically genes and signaling pathways involved in learning, memory, and motor control.

    This suggests that gut bacteria is closely tied to early brain development and subsequent behavior!

    These behavioral changes could be reversed as long as the mice were exposed to normal microorganisms early in life. But once the germ-free mice had reached adulthood, colonizing them with beneficial bacteria did not influence their behavior. According to Dr. Rochellys Diaz Heijtz, lead author of that study:

    "The data suggests that there is a critical period early in life when gut microorganisms affect the brain and change the behavior in later life."

    The implications could be profound when you consider how many processed wheat products are consumed today, and from a very early age... Not only may our addiction to grains be fueling gastrointestinal diseases like celiac disease, along with wheat allergies, obesity, and diabetes; it may also contribute to deteriorating mental health, as well as neurodegenerative diseases like Alzheimer's.

    It's definitely worth considering... especially if you're currently suffering with depression or any other psychiatric ailments.

    Aside from that, ALL types of grains clearly contribute to insulin and leptin resistance, which are the primary underlying causes for most, if not all, chronic diseases—from diabetes to cancer. That alone is reason enough to restrict your intake of grains. But wheat may be of particular concern, for all the reasons discussed above.

    Read Full Article At:

    http://articles.mercola.com/sites/articles/archive/2011/07/04/can-eating-this-common-grain-cause-psychiatric-problems.aspx

    http://articles.mercola.com/sites/articles/archive/2009/07/23/Why-is-Wheat-Gluten-Disorder-on-the-Rise.aspx

    ReplyDelete
  27. പൊറോട്ട ഉണ്ടാക്കുന്നത് എന്ത് കുന്തം കൊണ്ടെങ്കിലും ആയിക്കോട്ടെ. പക്ഷെ അത് ഇറച്ചിക്കറി കൂട്ടി കഴിക്കാന്‍ നല്ല ടേസ്റ്റ് ആണ്. പിന്നെ ഇങ്ങനെ നമുക്ക് വായിനു രുചി തോന്നുന്ന ആഹാരം കഴിക്കാതെ ആരെങ്കിലും പറയുന്ന , "അതിജീവനം", "പ്രകൃതി ജീവിതം", "സമീകൃത ആഹാരം" തുടങ്ങിയ മണ്ണാങ്കട്ട വരട്ടു വാദങ്ങള്‍ കേട്ട് ഒന്നും കഴിക്കാതിരുന്നാല്‍ ജീവിക്കാനുള്ള സമയത്ത് ജീവിക്കാന്‍ കഴിയില്ല. ആരോഗ്യം സംരക്ഷിച്ച് നടക്കുന്നവന്മാര്‍ വണ്ടി ഇടിച്ചോ, വെള്ളത്തില്‍ മുങ്ങിയോ, പാമ്പ്‌ കടിച്ചോ, അതുമല്ലെങ്കില്‍ ആരെങ്കിലും അവരെ തല്ലികൊല്ലില്ലെന്നോ എന്താ ഉറപ്പ്? അതുകൊണ്ട് ജീവിക്കുമ്പോള്‍, അതും നമുക്ക് ഭക്ഷണം കഴിക്കാന്‍ സാഹചര്യം ഉള്ള സമയത്ത് അത് കഴിക്കാതെ, ആരോഗ്യ സംരക്ഷണം, ആയുര്‍ പാലനം എന്നൊക്കെ പറഞ്ഞു സ്വയവും അല്ലെങ്കില്‍ നമ്മുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും ഭക്ഷണം കൊടുക്കാതിരിക്കുന്ന അവസ്ഥക്ക് എന്താ പറയേണ്ടത്...? ഈ പറയുന്നത് കേട്ടാല്‍ തോന്നുന്നത് , ലോകത്തില്‍ മൈദ മാത്രമേ കുഴപ്പക്കാരനായിട്ടുള്ളൂ ബാക്കിയെല്ലാം ആരോഗ്യം പരിപാലിക്കും എന്നാണു. എന്തായാലും എനിക്ക് തോന്നുന്നത്, അത് കിട്ടുമെങ്കില്‍ ഞാന്‍ കഴിക്കും. .

    ReplyDelete
  28. alloxan ഉം പ്രമേഹവും തമ്മിലുള്ള 'ബന്ധം' ഇവിടെ വിശദീകരിച്ചിട്ടുണ്ട്... 'http://madhuchashakam.blogspot.com/2011/12/blog-post.html'

    ReplyDelete
  29. നന്ദി സൂരജ് രാജൻ, പൊറാട്ട ഒരു ഭീകര ജീവിയായിമാറിയിരിക്കുന്നു നാട്ടിൽ.

    ReplyDelete
  30. വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു നന്ദി .. ഒപ്പം ലോകത്തെ മുഴുവന്‍ പൊറോട്ടയടിക്കാര്‍ക്കും.

    ReplyDelete
  31. സൂരജ് പറഞ്ഞതല്ലേ. കൃത്രിമ നിraങ്ങളും മിനറല്‍ ഓയിലും മൈദയും പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും അജിനോമോട്ടോയുമെല്ലാം ധാരാളം കഴിക്കാം എന്ന് കരുതല്ലേ.
    മിതമായ രീതിയില്‍ കുഴപ്പമില്ല എന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്.
    എന്ന് പറഞ്ഞാല്‍ ഇന്നത്തെ കഴിപ്പ്‌ വച്ച് ഇതൊക്കെ കുഴപ്പമാണ്.
    എല്ലാ കൃത്രിമ പദാര്‍ഥംഗല്കും സൈഡ് എഫ്ഫക്റ്റ്‌ ഉണ്ട്. അത്യാവശ്യത്തിനു മാത്രം അവ കഴിക്കുക.
    ശാസ്ത്രം പുരോഗമിക്കുക ആണ്. കണ്ടെത്തലുകലെകാല്‍ കൂടുതല്‍ കണ്ടെത്താതവയാണ്.

    eastern കറി പൌഡര്‍ ന്റെ കഥ എല്ലാരും കേട്ടിരിക്കുമല്ലോ.
    80% പോഷക ഗുണങ്ങള്‍ നഷ്ടപ്പട്ടാ പിന്നെ മൈദ എന്തിനു കൊള്ളാം?

    ReplyDelete
  32. കഴിക്കാന്‍ നല്ല ടേസ്റ്റ് ആണ്.

    ReplyDelete
  33. മൈദയുടെ തനി സ്വഭാവം അറിയാന്‍ ലിങ്കില്‍ ചവിട്ടാം....
    മൈദയും ആരോഗ്യവും, ചില വസ്തുതകള്‍ ....

    ReplyDelete
  34. പെപ്സിയില്‍ ഒരു പല്ല് ഇട്ടു വച്ചാല്‍ പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ അത് അലിഞ്ഞു ഇല്ലാതാകും. ഒരു ഗ്ലാസ് പെപ്സി കുടിച്ചാല്‍ അമ്പതു ഗ്ലാസ്‌ വെള്ളം കുടിച്ചാലെ അതിന്റെ വിഷം ഇറങ്ങുകയുല്ലു. പെപ്സിയില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ ഇരുപത്തി നാല് തരും രാസ്സവസ്തുക്കള്‍ ഉണ്ട്. പെപ്സി കുടിച്ചാല്‍ കാന്‍സ്സര്‍ വരെ വരാനുള്ള സാധ്യത കൂടുതലാണ്. താങ്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  35. "പെപ്സിയില്‍ ഒരു പല്ല് ഇട്ടു വച്ചാല്‍ പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ അത് അലിഞ്ഞു ഇല്ലാതാകും. ഒരു ഗ്ലാസ് പെപ്സി കുടിച്ചാല്‍ അമ്പതു ഗ്ലാസ്‌ വെള്ളം കുടിച്ചാലെ അതിന്റെ വിഷം ഇറങ്ങുകയുല്ലു. പെപ്സിയില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ ഇരുപത്തി നാല് തരും രാസ്സവസ്തുക്കള്‍ ഉണ്ട്. പെപ്സി കുടിച്ചാല്‍ കാന്‍സ്സര്‍ വരെ വരാനുള്ള സാധ്യത കൂടുതലാണ്."

    ജോര്‍ജ് ആന്‍ഡ്രൂസ് മൂലയ്ക്കല്‍ തന്നെ എല്ലാ ഡിക്ലറേറ്റിവ് സ്റ്റേറ്റ്മെന്റുകളും അടിച്ച് വിട്ടിട്ട് പിന്നെ എന്റെ അഭിപ്രായം ചോദിക്കുന്നതെന്തിനാണെന്ന് മനസിലായില്ല. ഇനി നാളെ വല്ലവനും വന്ന് "എന്റെ വീട്ടില്‍ വളര്‍ത്തുന്ന പന്നി പറന്നു നടക്കുന്നു, എന്താണ് താങ്കളുടെ അഭിപ്രായം ?" എന്നൊക്കെ ചോദിക്കുന്നതും കാണേണ്ടി വരുവോ! ഈ പറഞ്ഞതൊക്കെ ഇംഗ്ലീഷിലാക്കി ഒന്ന് ഗൂഗിളില്‍ തപ്പി നോക്ക്. വല്ലതും കിട്ടും.

    ReplyDelete
  36. http://www.youtube.com/watch?v=2AOvYLmT_yA

    ReplyDelete
  37. താങ്കളുടെ പോസ്റ്റുകളൊക്കെ കൊള്ളാം, പക്ഷേ അയ്യനേത്തിന്‍റെ ഭാഷയായിപ്പോയി

    ReplyDelete
  38. FYI, alloxan is diabetogenic in mice, NOT IN HUMANS. Maida is a traditional Indian flour made by chakki milling and fine seiving of whole wheat grains, which is in use for thousands of years. It is not bleached or undergo chemical processing unlike its Western counterpart - the all purpose flour or baker's flour. There is no evidence to link colon cancer and habitual consumption of porotta or any other maida based pan cakes such as bhatoora. Maida may be less is dietary fibre, but that doesn't make make it unhealthy, after all the lack of DF in porotta is often compensated by its accompanying side dishes such as vegetable curry or chicken curry. All these stupid allegations against porotta were the brain child of some equally idiotic naturopath, whose claims may be rejected by the public with the contempt it deserves.

    ReplyDelete
  39. മൈദയെക്കുറിച്ചുള്ള പേടി മാറി ,നല്ല പോസ്റ്റ്‌ .ഇത് പോലെ വിജ്ഞാനപ്രദമായവ വീണ്ടും പ്രതീക്ഷിക്കുന്നു .അഭിനന്ദനങ്ങള്‍ !

    ReplyDelete
  40. നമ്മള്‍ ഇന്ത്യക്കാര്‍ വലിയ ആത്മീയവാദിളല്ലേ, അതുകൊണ്ടുതന്നെ എല്ലാത്തിലുമുണ്ട് അന്ധവിശ്വാസം മൈദക്ക് മാത്രമായിട്ട്‌ രക്ഷയോന്നുമുണ്ടാവില്ല.
    താങ്കളുടെ ലേഖനത്തിലുടെ മൈദക്ക് മോചനമായി...... സ്നേതാ അസ്സല്‍ ലേഖനം അഭിനന്ദനങ്ങള്‍.

    ReplyDelete
  41. നമ്മള്‍ ഇന്ത്യക്കാര്‍ വലിയ ആത്മീയവാദിളല്ലേ, അതുകൊണ്ടുതന്നെ എല്ലാത്തിലുമുണ്ട് അന്ധവിശ്വാസം മൈദക്ക് മാത്രമായിട്ട്‌ രക്ഷയോന്നുമുണ്ടാവില്ല.
    താങ്കളുടെ ലേഖനത്തിലുടെ മൈദക്ക് മോചനമായി...... സ്നേതാ അസ്സല്‍ ലേഖനം അഭിനന്ദനങ്ങള്‍.

    ReplyDelete
  42. നമ്മള്‍ ഇന്ത്യക്കാര്‍ വലിയ ആത്മീയവാദിളല്ലേ, അതുകൊണ്ടുതന്നെ എല്ലാത്തിലുമുണ്ട് അന്ധവിശ്വാസം മൈദക്ക് മാത്രമായിട്ട്‌ രക്ഷയോന്നുമുണ്ടാവില്ല.
    താങ്കളുടെ ലേഖനത്തിലുടെ മൈദക്ക് മോചനമായി...... സ്നേതാ അസ്സല്‍ ലേഖനം അഭിനന്ദനങ്ങള്‍.

    ReplyDelete
  43. നമ്മള്‍ ഇന്ത്യക്കാര്‍ വലിയ ആത്മീയവാദിളല്ലേ, അതുകൊണ്ടുതന്നെ എല്ലാത്തിലുമുണ്ട് അന്ധവിശ്വാസം മൈദക്ക് മാത്രമായിട്ട്‌ രക്ഷയോന്നുമുണ്ടാവില്ല.
    താങ്കളുടെ ലേഖനത്തിലുടെ മൈദക്ക് മോചനമായി...... സ്നേതാ അസ്സല്‍ ലേഖനം അഭിനന്ദനങ്ങള്‍.

    ReplyDelete
  44. നമ്മള്‍ ഇന്ത്യക്കാര്‍ വലിയ ആത്മീയവാദിളല്ലേ, അതുകൊണ്ടുതന്നെ എല്ലാത്തിലുമുണ്ട് അന്ധവിശ്വാസം മൈദക്ക് മാത്രമായിട്ട്‌ രക്ഷയോന്നുമുണ്ടാവില്ല.
    താങ്കളുടെ ലേഖനത്തിലുടെ മൈദക്ക് മോചനമായി...... സ്നേതാ അസ്സല്‍ ലേഖനം അഭിനന്ദനങ്ങള്‍.

    ReplyDelete
  45. Suraj, very informative post. Thanks a bunch for debunking a lot of myths. Your efforts are really commendable, at a time when science and scientific wisdom and thinking are alienating from common man. I wonder who will bridge this gap.

    ReplyDelete
  46. Suraj, thanks a lot for a very informative article. It did debunk a lot of myths. And some comments here shows how hard is your task to uphold the value of science and scientific thinking. All the best. Let everyone live on their convictions and let those convictions are formed out of unbiased reasoning and not by some stupid dogmas. Ahoy! !!!!!

    ReplyDelete
  47. എന്തായാലും സയന്‍സ് തെറ്റല്ല. എന്ന് വച്ച് പൂര്‍ണമായും ശരിയും ആകണമെന്നില്ല.എല്ലാ പഠനങ്ങളും ഒരു statistics ആണ്. അതായതു ഏതു കൂടുതല്‍ പേര് ശെരി എന്ന് പറയുന്നുവോ അത് ശെരി. ഇപ്പോഴും കൃത്യം ആകുന്നത്‌ കണക്ക് മാത്രമാണ്.

    ഇനി എന്തു തന്നെയായാലും പ്രകൃതി തരുന്നത് മനുഷ്യനു ഉപയോഗിക്കാം. അത് ശരീരത്തിനു ആവശ്യത്തിനു ആണെങ്കില്‍.. മാത്രം. എന്തും കൂടുതല്‍ ആയാല്‍ കൊള്ളില്ല. ഓരോ നാടിനും അവരുടെ രീതികള്‍....., നമ്മുക്ക് നമ്മുടെ മതി. മൈദാ നമ്മുടെ ഭക്ഷണം അല്ലല്ലോ. വല്ല പഞ്ചാബികളും കഴിക്കട്ടേ...

    ReplyDelete
  48. എന്തായാലും സയന്‍സ് തെറ്റല്ല. എന്ന് വച്ച് പൂര്‍ണമായും ശരിയും ആകണമെന്നില്ല.എല്ലാ പഠനങ്ങളും ഒരു statistics ആണ്. അതായതു ഏതു കൂടുതല്‍ പേര് ശെരി എന്ന് പറയുന്നുവോ അത് ശെരി. ഇപ്പോഴും കൃത്യം ആകുന്നത്‌ കണക്ക് മാത്രമാണ്.

    ഇനി എന്തു തന്നെയായാലും പ്രകൃതി തരുന്നത് മനുഷ്യനു ഉപയോഗിക്കാം. അത് ശരീരത്തിനു ആവശ്യത്തിനു ആണെങ്കില്‍.. മാത്രം. എന്തും കൂടുതല്‍ ആയാല്‍ കൊള്ളില്ല. ഓരോ നാടിനും അവരുടെ രീതികള്‍....., നമ്മുക്ക് നമ്മുടെ മതി. മൈദാ നമ്മുടെ ഭക്ഷണം അല്ലല്ലോ. വല്ല പഞ്ചാബികളും കഴിക്കട്ടേ...

    ReplyDelete